08/11/2017

04-11-2017- കറൻസി പരിചയം- Algerian franc(1848-1964)


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
61



അൾജീരിയൻ ഫ്രാങ്ക് (1848 - 1964)


1517 മുതൽ അൾജീരിയ ഭരിച്ചിരുന്ന ഓട്ടോമൻ ഭരണകൂടത്തിൽ നിന്നും ഫ്രാൻസ് 1838-ൽ ഭരണം പിടിച്ചെടുത്തു. 1848-ൽ അതുവരെ നിലവിലുണ്ടായിരുന്ന ഓട്ടോമൻ badju വിനു പകരം ഫ്രഞ്ച് ഭരണകൂടം പുറത്തിറക്കിയ കറൻസിയാണ് Algerian franc. ഇത് French franc -ന് തുല്യമായിരുന്നു. എന്നാൽ 1960-ൽ തുല്യത നിലനിർത്തുന്നതിന് വേണ്ടി 100 old Algerian franc = 1 new Algerian franc എന്ന നിരക്കിൽ പുനർ മൂല്യം നല്‍കി. ഒരു Algerian franc എന്നാൽ 100 centimes ആയാണ് വിഭജിക്കപ്പെട്ടിരുന്നത്. 1962-ൽ അൾജീരിയ ഫ്രഞ്ച് ഭരണത്തിൽ നിന്ന് സ്വതന്ത്രമായി. എന്നിരുന്നാലും 1964 വരെ അൾജീരിയ സ്വന്തമായി കറൻസി (Algerian dinar) ഇറക്കുന്നത് വരെ Algerian franc വിനിമയത്തിൽ തുടർന്നു. 

02/11/2017

01-11-2017- പത്ര വർത്തമാനങ്ങൾ- Linn's Stamp News


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്ര വർത്തമാനങ്ങൾ
ലക്കം
29


Linn's Stamp News
(ലിൻസ് സ്റ്റാമ്പ് ന്യൂസ്)

ലിൻസ് സ്റ്റാമ്പ് ന്യൂസ് അമേരിക്കയിൽ നിന്നും ഇറങ്ങുന്ന ഒരു പ്രതിവാര പത്രമാണ്. ലോക രാഷ്ട്രങ്ങളുടെ പുതിയ സ്റ്റാമ്പുകൾ, കാര്യപെട്ട ലേലങ്ങൾ മുതലായ ഫിലിറ്റലിയുമായി ബന്ധപെട്ട വിവരങ്ങൾ മാത്രമാണ് ഈ പത്രത്തിൽ ഉൾപെടുത്തുന്നത്. ഇതേ പത്രം മൺത്ലി മാഗസിനായും ഇറങ്ങിയിരുന്നു. മിക്ക പത്രമാദ്യമങ്ങളെ പോലെ ഈ പത്രവും ഇന്ന് പ്രിന്റിങ്ങ് നിർത്തി, ഓൺലൈനായാണ് സർക്കുലേഷനിൽ ഉള്ളത്.

01/11/2017

31-10-2017- പണത്തിലെ വ്യക്തികൾ- ഏർണെസ്റ് ഹെമിംവേ


ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
23

ഏർണെസ്റ് ഹെമിംവേ

'ദ ഓള്‍ഡ് മാന്‍ ആന്റ് ദ സീ' എന്ന രചനയാണ് ഹെമിങ് വേയെ ക്ലാസിക് സാഹിത്യത്തിന്റെ ഉദാത്തശ്രേണിയിലേക്ക് എടുത്തുയര്‍ത്തിയത്. വൃദ്ധനായ സാന്റിയാഗോ എന്ന മീന്‍പിടുത്തക്കാരന്‍ ഒരു ഭീമന്‍ മാര്‍ലിന്‍ മത്സ്യവുമായി ഗള്‍ഫ് സ്ട്രീമില്‍ മല്‍പ്പിടുത്തം നടത്തുന്നതാണ് ഇതിന്റെ പ്രമേയം.   നിങ്ങള്‍ക്കെന്നെ നശിപ്പിക്കാനാവും. എന്നെ തോല്‍പിക്കാനാവില്ല എന്ന സാന്റിയാഗോയുടെ വാചകം വളരെ പ്രശസ്തമാണ്. അതിജീവിക്കാന്‍ കരുത്തു ലഭിക്കുന്നവയും ജീവിതത്തെ പോരാടാന്‍  പ്രചോദിപ്പിക്കുന്നവയുമാണ് ഹെമിങ്ങ് വേയുടെ  ഒട്ടുമിക്ക രചനകളും. മണിമുഴങ്ങുന്നത് ആര്‍ക്കു വേണ്ടി( ഫോര്‍ ഹൂം ദ ബെല്‍ ടോള്‍സ്)യില്‍ ആത്മഹത്യയെ ഭീരുത്വമായി വിശേഷിപ്പിക്കുന്ന കഥാപാത്രങ്ങളാണുള്ളത്. പക്ഷേ എഴുത്തില്‍ ജീവിതത്തിന്റെ പ്രകാശം വായനക്കാര്‍ക്ക് തെളിച്ചുകൊടുത്ത എഴുത്തുകാരന് അത് ജീവിതത്തില്‍ കണ്ടെത്താന്‍ കഴിയാതെ പോയി എന്നത് വളരെ ഖേദകരമായി തോന്നുന്നു. അതിന് ന്യായീകരണം ഒന്നേയുള്ളൂ. അത് ഹെമിങ്ങ് വേ തന്നെ പറഞ്ഞിട്ടുമുണ്ട്.
"എന്നെ നോക്കരുത്, എന്റെ വാക്കുകളെ നോക്കൂ" എന്നതായിരുന്നു അത്. എല്ലാ എഴുത്തുകാര്‍ക്കും  ബാധകമായ കാര്യം കൂടിയാണ് അത്. കാരണം ജീവിതവും എഴുത്തും എന്നും രണ്ടാണല്ലോ.?
മരണവുമായി പലതവണ ഒളിച്ചേ കണ്ടേ കളി നടത്തിയ വ്യക്തികൂടിയായിരുന്നു ഹെമിങ് വേ. വിമാനാപകടത്തില്‍ നിന്ന്  രണ്ടു തവണയാണ് അദ്ദേഹം കഷ്ടിച്ച് രക്ഷപ്പെട്ടത്. അവസാനകാലമായപ്പോഴേയ്ക്കും തന്നെ ആരൊക്കെയോ ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതുപോലെയു്ള്ള മിഥ്യാഭ്രമം അദ്ദേഹത്തെ വേട്ടയാടിയിരുന്നു.
മലയാളത്തില്‍ പോലും സ്വാധീനം ചെ-ലുത്തിയ എഴുത്തുകാരനായിരുന്നു ഏണസ്റ്റ് ഹെമിങ് വേ. എംടിയുടെ പ്രിയപ്പെട്ട എഴുത്തുകാരിലൊരാളും അദ്ദേഹമായിരുന്നു. ഇതൊരു മഹത്തായ ഗ്രന്ഥവും മനുഷ്യേതിഹാസവുമാണ് എന്നാണ് കിഴവനും കടലിനെയും കുറിച്ച് എംടിയുടെ പ്രശംസ. 1954 ഒക്ടോബര്‍ 28 ന് ആയിരുന്നു സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ഹെമിങ് വേയെ തേടിയെത്തിയത്. 1953 ലെ പുലിറ്റ്വസര്‍ പ്രൈസും അദ്ദേഹത്തിനായിരുന്നു.

ഏർണെസ്റ് ഹെമിങ്‌വേയെ ആദരിച്ചു കൊണ്ട് ക്യൂബ ഇറക്കിയ പഴയ കാല അഞ്ച് പെസോ നാണയം.





28-10-2017- കറൻസി പരിചയം- അൾജീരിയൻ ബഡ്ജു (1517-1848)

ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
60


അൾജീരിയൻ ബഡ്ജു (1517-1848)



ഒട്ടോമാന്‍ ഭരണകൂടത്തിന് കീഴില്‍ 1517 മുതല്‍ 1848 വരെ അൾജീരിയയിൽ നിലവിലുണ്ടായിരുന്ന കറൻസിയായിരുന്നു ബഡ്ജു (budju). ഒരു budju എന്നാൽ 24 muzuna ആയാണ് വിഭജിക്കപ്പെട്ടിരുന്നത്.

 
1 budju = 24 muzuna
1 muzuna = 2 kharub = 29 asper
4.5 budju = 1 sultani = 108 muzuna
19- ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 2, 5 asper ചെമ്പ് നാണയങ്ങളും 1 kharub ബില്ലൺ (Billon is an alloy) നാണയങ്ങളും 3, 4, 6, 8, 12 muzuna വെള്ളി നാണയങ്ങളും 1, 2 budju വെള്ളി നാണയങ്ങളും ¼, ½, 1 sultani സ്വര്‍ണ്ണനാണയങ്ങളും ഇഷ്യൂ ചെയ്യപ്പെട്ടു. പിന്നീട് അള്‍ജീരിയ ഫ്രഞ്ച് അധിനിവേശത്തിന് കീഴില്‍ വന്നതിന് ശേഷം budju- വിന് പകരം franc നിലവില്‍ വന്നു.

25-10-2017- പത്രവർത്തമാനങ്ങൾ- Népszava


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്ര വർത്തമാനങ്ങൾ
ലക്കം
28
Népszava
(നെപ്സേവ)

നെപ്സേവ 1873 ൽ ബുഡാപെസ്റ്റിൽ നിന്നും അച്ചടി ആരംഭിച്ച ഒരു ഹങ്കേറിയൻ പത്രമാണ്. 1948ൽ കമ്യൂണിസ്റ്റ് ഭരണം വരുന്നവരെ ഹങ്കേറിയൻ സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ഔദ്യാേഗിക പത്രമായിരുന്നു ഈ പത്രം.

24-10-2017- പണത്തിലെ വ്യക്തികൾ- നീൽ ആംസ്ട്രോങ്


ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
22
നീൽ ആംസ്ട്രോങ്          
1969 ജുലൈ 20നാണ്‌ നീല്‍ ആംസ്‌ട്രോങ്ങിനെയും എഡ്വിന്‍ ആല്‍ഡ്രിനെയും വഹിച്ചുകൊണ്ട്‌ അപ്പോളോ 11 പേടകം ചന്ദ്രനിലിറങ്ങിയത്‌. നീല്‍ ആംസ്‌ട്രോങ്‌ ആയിരുന്നു ചന്ദ്രനില്‍ ആദ്യം കാലു കുത്തിയത്‌. അങ്ങനെ അത്‌ ശാസ്‌ത്ര ചരിത്രത്തിലെ തന്നെ എക്കാലത്തെയും അവിസ്‌മരണീയ കാല്‍വെപ്പായി. ചന്ദ്രനിൽ  കാലെടുത്തു വെച്ച ഉടനെ, ആംസ്‌ട്രോങ്‌ പറഞ്ഞ വാചകം ഇന്നും എന്നും മാനവരാശി ഓര്‍ക്കുന്നതാണ്‌. "മനുഷ്യന്‌ ഇത്‌ ഒരു ചെറിയ കാല്‍വെപ്പ്‌, മാനവകുലത്തിനാകട്ടെ വലിയൊരു കുതിച്ചുചാട്ടവും" എന്നായിരുന്നു.
1930 ആഗസ്‌ത്‌ അഞ്ചിന്‌ ഒഹിയോയില്‍ ജനിച്ച ആംസ്‌ട്രോങ്‌ അമേരിക്കന്‍ നാവിക സേനയിലും വ്യോമ സേനയിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. പിന്നീട്‌ നാസ അദ്ദേഹത്തെ പരിശീലനത്തിനായി തിരഞ്ഞെടുക്കുകയും ചാന്ദ്ര പര്യവേശണ സംഘത്തില്‍ ഉള്‍പ്പെടുത്തുകയും ആയിരുന്നു.

അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ്‌ ഫ്രീഡം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

നീൽ ആംസ്‌ട്രോങ്ങിന്റെ (ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയത് ) ആദരിച്ചു കൊണ്ട് നിയു രാജ്യം ഇറക്കിയ അഞ്ച് ഡോളർ നാണയം. വലതു നമ്മുടെ ഭൂമിയും കാണാം. എന്റെ ശേഖരത്തിൽ നിന്നും.


21-10-2017- കറൻസി പരിചയം- ഖാദി ഹുണ്ടി നോട്ടുകൾ


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
59


ഖാദി ഹുണ്ടി നോട്ടുകൾ.


1950-1990 കാലഘട്ടങ്ങളിൽ Khadi and Village Industries Commission ഇഷ്യൂ ചെയ്ത പ്രോമിസറി നോട്ടുകളാണ് ഖാദി ഹുണ്ടി നോട്ടുകൾ. ജനങ്ങൾക്കിടയിൽ ഖാദി ഉൽപ്പന്നങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുക, കൈത്തറി മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾക്ക് വേണ്ടിയായിരുന്നു ഇവ പുറത്തിറക്കിയത്. ഈ നോട്ടുകൾ ഖാദിതുണി ഉത്പാദന വ്യവസായ മേഖലകളിൽ പ്രാദേശിക കറൻസിയായി പ്രചാരത്തിലുണ്ടായിരുന്നു. ഔദ്യോഗിക കൈത്തറി വില്പന കേന്ദ്രങ്ങളായ KHADI BHANDAR -കളിൽ വച്ച് ഖാദിവസ്ത്രങ്ങൾ വാങ്ങുന്നതിന് വേണ്ടി മാത്രമായുള്ള ഒരു ഉപാധിയായാണ് ഇവ ഉപയോഗിച്ചിരുന്നത്.
ഖാദി നോട്ടുകൾ 2, 5, 10, 100 denomination- കളിൽ  വിവിധ നിറങ്ങളിലും ഡിസൈനുകളിലും പുറത്തിറങ്ങിയിട്ടുണ്ട്. ഖാദിവസ്ത്രങ്ങൾ നെയ്തിരുന്ന പാവപ്പെട്ട സ്ത്രീകളെ പ്രോത്സാഹിപ്പിച്ചിരുന്ന മഹാത്മാ ഗാന്ധിജിയുടെ സ്‌മരണ ഈ നോട്ടുകൾ നിലനിര്‍ത്തുന്നു.


17-10-2017- പണത്തിലെ വ്യക്തികൾ- ആന്റൺ ചെഖോവ്


ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
21

ആന്റൺ ചെഖോവ് 



ആന്റൺ പാവ്ലോവിച്ച് ചെഖോവ്, ഒരു റഷ്യൻ ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്നു. നമ്മുടെ ദേശീയ, അന്തർദേശിയ പുരസ്കാരങ്ങൾക്ക് അർഹമായ മലയാളത്തിലെ ചിത്രമായ "ഒറ്റാൽ" , അതിലെ കഥ ചെക്കോവിന്റെതാണ്. അദ്ദേഹത്തിന്റെ ചുരുങ്ങിയ കാലത്തെ നാടകരചനാ ജീവിതം നാല് ക്ലാസിക്കുകൾ പ്രദാനം ചെയ്തു. ചെഖോവിന്റെ ഏറ്റവും നല്ല ചെറുകഥകളെ ലോകം മുഴുവൻ എഴുത്തുകാരും നിരൂപകരും ആദരവോടെ കാണുന്നു. ചെഖോവ് തന്റെ സാഹിത്യജീവിത കാലം മുഴുവൻ ഒരു ഡോക്ടർ ആയി രോഗികളെ ചികിത്സിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: "വൈദ്യശാസ്ത്രം എന്റെ നിയമപരമായ ഭാര്യ ആണ്. സാഹിത്യം എന്റെ വെപ്പാട്ടിയും". ദ് സീഗൾ എന്ന നാടകത്തിനു ലഭിച്ച ശോചനീയമായ വരവേൽപ്പിനെ തുടർന്ന് ചെഖോവ് നാടകരചന 1896-ൽ ഉപേക്ഷിച്ചതാണ്. എന്നാൽ കോൺസ്റ്റന്റിൻ സ്റ്റാനിസ്ലാവ്സ്കിയുടെ മോസ്കോ ആർട്ട് തിയ്യെറ്റർ ഈ നാടകം പുനരവതരിപ്പിച്ചതോടെ നിരൂപക പ്രശംസ നേടി. സാധാ‍രണ നാടകങ്ങളെ അപേക്ഷിച്ച് ചെഖോവ് ഒരു ഭാവങ്ങളുടെ ഒരു നാടകവേദിയും അക്ഷരങ്ങളിൽ മുങ്ങിയ ജീവിതത്തിന്റെ പ്രതീതിയും ജനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ, അതായതു ചെഖോവിന്റെ അഭിപ്രായത്തിൽ ഒരു കലാകാരന്റെ ഭാഗം ചോദ്യങ്ങൾ ചോദിക്കുക എന്നതാണ്. അവയ്ക്ക് ഉത്തരം നൽകുക എന്നതല്ല.

 ആന്റൺ ചെഖോവിനെ ആദരിച്ചു കൊണ്ട് സോവിയറ്റ് യൂണിയൻ ഇറക്കിയ ഒരു റൂബിൾ പ്രൂഫ് നാണയം.

14-10-2017- കറൻസി പരിചയം- Promissory clause



ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
58




ഇന്ത്യൻ നോട്ടുകളിലെ Promissory clause



ഒരു നിശ്ചിത തുകയുടെ ഇന്ത്യൻ ബാങ്ക് നോട്ട് കൈവശം വെച്ചിരിക്കുന്ന ഏതൊരു വ്യക്തിക്കും അതെ തുകയുടെ മൂല്യത്തിന് തുല്യമായ തുക മടക്കി നൽകുന്നതിന് ബാങ്ക് ബാധ്യസ്ഥനാണ് എന്ന പ്രസ്താവനയാണ് (വാഗ്ദാനമാണ്) Promissory clause. 

1934-ലെ Reserve Bank of India Act, സെക്ഷൻ 26 പ്രകാരം ബാങ്ക് നോട്ടുകളുടെ മൂല്യം നൽകാൻ ബാങ്ക് ബാധ്യസ്ഥനാണ്. 

ബ്രിട്ടീഷ് രാജ് മുതൽ 1967 വരെ ഇന്ത്യൻ കറന്സികളിൽ അച്ചടിച്ചിരുന്ന Promissory clause താഴെ ചേർക്കുന്നു: "I promise to pay the bearer on demand The sum of ----- rupee At any office of issue". 

ഈ വാഗ്ദാനത്തിലൂടെ ഗവൺമെന്റിന് മേല്പറഞ്ഞ കറൻസി നോട്ട് നിർത്തി വെക്കുകയോ അല്ലെങ്കിൽ മേല്പറഞ്ഞ തുകക്ക് തുല്യമായ വ്യവസ്ഥാപിതമായ ഒരു പേയ്‌മെന്റ് നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമായി വന്നു. 

1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെയും 1965-ലെ ഇന്ത്യ -പാക് യുദ്ധത്തിന്റെയും അനന്തരഫലങ്ങൾ നേരിട്ട ഇന്ത്യ, ശേഷം 1967-ൽ അന്നത്തെ ധനമന്ത്രിയായിരുന്ന ശ്രീ.മൊറാർജി ദേസായിയുടെ നേതൃത്വത്തിൽ കള്ളപ്പണവും കള്ളനോട്ടുകളും ഉന്മൂലനം ചെയ്യുവാനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ ഇന്ത്യൻ നോട്ടുകളിലെ Promissory clause- ൽ അടങ്ങിയിരുന്ന 'ON DEMAND' എന്ന വാചകവും 'AT ANY OFFICE OF ISSUE' എന്ന വാചകവും മൂലം ഈ കള്ള നോട്ടുകളുടെ legal tender ability തടയുന്നത് അസാധ്യമായി വന്നു. തൽഫലമായി സർക്കാർ 1967-ൽ ഇന്ത്യൻ കറൻസി നോട്ടുകളിലെ Promissory clause -ല്‍ നിന്ന് ഈ രണ്ട് വാചകങ്ങളും നീക്കം ചെയ്ത് "I promise to pay the bearer the sum of ------ rupee" എന്നാക്കി മാറ്റി. ഇതിലൂടെ ബാങ്ക് തിരിച്ചു നൽകേണ്ട തുകയുടെ സമയപരിധിക്കും പേയ്‌മെന്റ് സ്ഥലം ഏതെങ്കിലും ഉണ്ടെങ്കിൽ അതിനും വ്യവസ്ഥകൾ നിർണ്ണയിക്കാൻ ഗവൺമെന്റിന് അധികാരം ലഭിച്ചു.


11-10-2017- പത്ര വർത്തമാനങ്ങൾ- London Gazette



ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്ര വർത്തമാനങ്ങൾ
ലക്കം
26


London Gazette (ലണ്ടൺ ഗസറ്റ് )





ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗികമായ പത്രമാണ് ലണ്ടൺ ഗസറ്റ്. 1665 നവംബർ 7-ന് അച്ചടി ആരംഭിച്ച ഈ പത്രം, ഇന്ന് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തന പാരമ്പര്യമുള്ള പത്രമാണ്. ആദ്യകാലങ്ങളിൽ ലിനൻ-കോട്ടൺ എന്നി ഫാബ്രിക്കുകൾ ചേർത്ത ന്നല്ല ഗുണനിലവാരമുള്ള പേപ്പറിയിരുന്നു ഈ പത്രം അച്ചടിച്ചിരുന്നത്. എന്റെ ശേഖരത്തിലെ ഏറ്റവും പഴക്കമേറിയ ( 349years) പത്രമായ 1668ലെ ലണ്ടൺ ഗസറ്റ് ചിത്രത്തിൽ കാണാം.

10-10-2017- പണത്തിലെ വ്യക്തികൾ- ദിമിത്രി മെൻഡലിയേവ്


ഇന്നത്തെ പഠനം
അവതരണം
Jayakiran
വിഷയം
പണത്തിലെ വ്യക്തികൾ
ലക്കം
20



ദിമിത്രി മെൻഡലിയേവ്

ആദ്യത്തെ ആവർത്തനപ്പട്ടിക (periodic table) അവതരിപ്പിച്ച റഷ്യക്കാരനായശാസ്ത്രജ്ഞനാണ്‌ ദിമിത്രി മെൻഡലിയേവ്. രസതന്ത്രജ്ഞൻ, ഗവേഷകൻ, കണ്ടുപിടുത്തക്കാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. ആവർത്തനപ്പട്ടികയിലേക്ക് സംഭാവന നൽകിയ മറ്റു ശാസ്ത്രജ്ഞരിൽ നിന്നു വ്യത്യസ്തമായി കണ്ടുപിടിക്കാനിരിക്കുന്ന മൂലകങ്ങളൂടെ സ്വഭാവസവിശേഷതകൾ അദ്ദേഹം പ്രവചിച്ചു. 

മൂലകങ്ങളെ ശാസ്ത്രീയമായി വർഗ്ഗീകരിച്ച പട്ടികയാണ് ആവർത്തനപ്പട്ടിക. ഒരേ തരത്തിലുള്ള ഗുണങ്ങളുള്ള മൂലകങ്ങളെ ഒരേനിരയിൽ വരുന്ന രീതിയിലാണ് മെൻഡെലീവ് ആവർത്തനപ്പട്ടിക വിഭാവനം ചെയ്തത്. പുതിയ മൂലകങ്ങളുടെ കണ്ടെത്തൽ, പട്ടികയുടെ രൂപത്തിൽ കാലാനുസൃത മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മൂലകങ്ങളുടെവിവിധ സ്വഭാവങ്ങളെ വിശദീകരിക്കുന്ന വിവിധതരം ആവർത്തനപ്പട്ടികകൾ നിലവിലുണ്ടെങ്കിലും മെൻഡലീവിന്റെ ആവർത്തനപ്പട്ടികയുടെ വകഭേദങ്ങൾ തന്നെയാണ് ഏറ്റവും കൂടുതൽ ഉപയോഗത്തിലുള്ള രൂപം. 

ആവർത്തനപ്പട്ടികയുടെ പിതാവായ മെൻഡലീവിനെ ആദരിച്ചു കൊണ്ട് സോവിയറ്റ് യൂണിയൻ ഇറക്കിയ ഒരു പഴയ കാല ഒരു റൂബിൾ നാണയം.



07-10-2017- കറൻസി പരിചയം- Gulf Rupee (ഗൾഫ് രൂപ)


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
57


Gulf Rupee (ഗൾഫ് രൂപ)



  1959-നും 1966-നും ഇടയിൽ കുവൈത്ത്, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിലും ചില അറേബ്യൻ ഉപദ്വീപുകളും ഉപയോഗിച്ചിരുന്ന കറന്‍സിയായിരുന്നു ഗൾഫ് രൂപ അഥവാ പേര്‍ഷ്യന്‍ ഗള്‍ഫ്‌ രൂപ (Gulf rupee or Persian Gulf rupee). Gulf rupee ഇറങ്ങുന്നതിന് മുൻപ് ഗൾഫ് രാജ്യങ്ങളിലും അറേബ്യൻ ഉപദ്വീപുകളിലും ഇന്ത്യൻ രൂപ(Indian rupee) ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിന്‍റെ വ്യാപകമായ ഉപയോഗം ഇന്ത്യയുടെ വിദേശ കരുതൽധനത്തിൽ കുറവ് വരുത്താന്‍ കാരണമായി. ഇതിനെ തുടര്‍ന്ന് 1959-ൽ ഇന്ത്യക്ക് പുറത്തുള്ള സര്‍ക്കുലേഷന് വേണ്ടി Indian rupee -ക്ക് പകരം ഇന്ത്യൻ സർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും പ്രത്യേകം ഇഷ്യൂ ചെയ്തതായിരുന്നു Gulf rupee. ഇതിന്റെ വിനിമയനിരക്ക് ഇന്ത്യൻ രൂപയ്ക്കു തുല്യമായിരുന്നു. ഈ കറന്‍സി ഇന്ത്യക്കകത്ത് വിനിമയയോഗ്യമായിരുന്നില്ല (not legal tender). 1961-ൽ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കുവൈറ്റും (കുവൈത്തി ദിനാർ) 1965-ൽ ബഹ്‌റൈനും (ബഹ്‌റൈനി ദിനാർ) ഗൾഫ് രൂപക്ക് പകരം സ്വന്തമായി കറൻസി പുറത്തിറക്കി. 1966 ജൂൺ 6-ന് ഇന്ത്യ Gulf rupee പിൻവലിച്ചു. ഇതിനെ തുടർന്ന് Gulf rupee ഉപയോഗിച്ചിരുന്ന വിവിധ രാജ്യങ്ങൾ സ്വന്തമായി കറൻസികൾ പുറത്തിറക്കി. 1966-ൽ ഖത്തറും ദുബായിയും സംയുക്തമായി Qatar-Dubai Currency Agreement 1966 - ഉടമ്പടി പ്രകാരം Qatar and Dubai riyal ഇഷ്യൂ ചെയ്തു. കൂടാതെ അബുദാബി ബഹ്‌റൈനി ദിനാർ സ്വീകരിച്ചു. എന്നാൽ ഒമാൻ മാത്രം 1970-ൽ സ്വന്തമായി Omani riyal പുറത്തിറക്കുന്നത് വരെ Gulf rupee ഉപയോഗിക്കുന്നത് തുടന്നു. Indian രൂപയോട് വളരെയേറെ സാദൃശ്യമുള്ളവയായിരുന്നു Gulf rupees. ഇവ വ്യത്യസ്ത നിറങ്ങളിൽ ആയിരുന്നു പ്രിൻ്റ് ചെയ്തിരുന്നത്. 1, 10 രൂപ നോട്ടുകൾ ചുവപ്പു നിറത്തിലും 5 രൂപ നോട്ടുകൾ ഓറഞ്ച് നിറത്തിലും 100 രൂപ നോട്ടുകൾ പച്ച നിറത്തിലും ആയിരുന്നു പ്രിൻ്റ് ചെയ്തിരുന്നത്. എല്ലാ Gulf rueep നോട്ടുകളുടെയും സീരിയൽ നമ്പറിന്റെ Prefix-ൽ ആദ്യം 'Z' പ്രിൻ്റ് ചെയ്തതായി കാണാം. കൂടാതെ അക്കാലത്തെ ഇന്ത്യൻ കറൻസികളുടെ മുൻവശത്ത് രേഖപ്പെടുത്തിയിരുന്ന RBI ഗവർണ്ണറുടെ word of Promise-ലെ “at any office of issue” എന്ന വാചകത്തിന് പകരം Gulf rupee നോട്ടുകളിൽ “at the Office of Issue at Bombay” എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 1 Gulf rupee നോട്ടുകൾ ഇഷ്യൂ ചെയ്തത് Indian Goverment -ഉം 5, 10, 100 രൂപ നോട്ടുകൾ ഇഷ്യൂ ചെയ്തത് Reserve Bank of India -യും ആണ്.