29/04/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (80) - Inter-Parliamentary Union (IPU) Conference, 1993

                    

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
80

Inter-Parliamentary Union (IPU)  Conference, 1993 

Inter-Parliamentary Union ൻ്റെ 89 ആം സമ്മേളനം 1993 ഇൽ ഇന്ത്യയിൽ വെച്ച് നടന്നു. ഈ അവസരത്തിൽ ഇന്ത്യ ഇറക്കിയ നാണയങ്ങളെക്കുറിച്ചാണ് ഈ ലക്കത്തിൽ പ്രതിപാദിക്കുന്നത്



28/04/2021

തീപ്പെട്ടി ശേഖരണം- ടെലിവിഷൻ

                   

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
120

ടെലിവിഷൻ

ടെലിവിഷൻ സംപ്രേഷണ കേന്ദ്രത്തിൽ നിന്നും വൈദ്യുതി കാന്തിക തരംഗ രൂപത്തിൽ പ്രക്ഷേപണം ചെയ്യുന്ന വിവരങ്ങളെ സ്വീകരിച്ച് അവയെ വീണ്ടും ചിത്രങ്ങളും ശബ്ദങ്ങളും ആയി മാറ്റാനുപയോഗിക്കുന്ന ഉപകരണമാണ് ടെലിവിഷൻ. സ്കോട്ടിഷ് എഞ്ചിനീയർ ആയ  ജോൺ ലോഗി ബേർഡ് ആണ്‌ ടെലിവിഷൻ കണ്ടുപിടിച്ചത്.

കേൾവിയുടെ ലോകത്തുനിന്നും നമ്മൾ ദൃശ്യങ്ങളുടെ വലിയ ലോകത്തേക്കുള്ള യാത്ര തുടങ്ങുന്നത് ടെലിവിഷനിൽ നിന്നാണ്. ടെലിവിഷൻ വരുന്നതിനു മുൻപുള്ള ലോകം അനുഭവിച്ചിട്ടില്ലാത്തവരാണ് നമ്മളിൽ പലരും. റേഡിയോ തരുന്ന ശബ്ദചിത്രങ്ങളിലൂടെ ലോകകപ്പ് മുതൽ ലോകമഹായുദ്ധംവരെ കണ്ട കാലം. അതിന്റെ യഥാർഥ ചിത്രം മനസ്സിലാക്കാൻ ചിലപ്പോൾ ദിവസങ്ങൾക്ക് ശേഷം പത്രത്തിൽ ചിത്രം അച്ചടിച്ചു വരുന്നതുവരെ കാക്കേണ്ടിവരും. അതും ബ്ലാക്ക് ആൻഡ് വൈറ്റിൽ. ഈ കാലത്തേക്കാണ് ടെലിവിഷൻ പിറന്നുവീണത്.

ലോകത്ത് ആദ്യം വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയ ടെലിവിഷൻ കാഥോഡ് റേ ട്യൂബ് അടിസ്ഥാനമാക്കിയുള്ള സി.ആർ.ടി. ടെലിവിഷനാണ്. പിക്ചർ ട്യൂബ് എന്നറിയപ്പെടുന്ന ഒരു വാക്വം ട്യൂബ്. അതിൽ നിന്ന് വരുന്ന ഇലക്ട്രോൺ ബീമുകൾ ഫ്ളൂറസന്റ് സ്ക്രീനിൽ ദൃശ്യങ്ങളെത്തിക്കും. ഡയനോര, കെൽട്രോൺ, ഇസി, ഒനിഡ, വീഡിയോകോൺ എന്നിങ്ങനെ സി.ആർ.ടി. ടെലിവിഷനുകളുടെ നീണ്ട നിര തന്നെ നമുക്കു മുന്നിലുണ്ടായിരുന്നു. ആദ്യത്തെ ടെലിവിഷനായ മെക്കാനിക്കൽ ടെലിവിഷനിൽനിന്നും കാതലായ മാറ്റമുണ്ട് സി.ആർ.ടി ടെലിവിഷന്. 1928 മുതൽ 1934 വരെയുള്ള കാലഘട്ടമാണ് മെക്കാനിക്കൽ ടെലിവിഷൻ കാലഘട്ടം. യു.എസ്, യു.കെ, റഷ്യ എന്നീ രാജ്യങ്ങൾ കടന്ന് മെക്കാനിക്കൽ ടെലിവിഷൻ പോയിട്ടില്ല എന്നുതന്നെ പറയാം. റേഡിയോ സംവിധാനത്തിനൊപ്പം ദൃശ്യം കാണാനുള്ള ഒരു സംവിധാനമായിരുന്നു ഇത്. നിയോൺ ട്യൂബും  ദൃശ്യങ്ങൾ ലെൻസുപയോഗിച്ച് വലുതായി കാണുന്നതായിരുന്നു മെക്കാനിക്കൽ ടെലിവിഷൻ.

എന്റെ ശേഖരണത്തിലെ ടെലിവിഷന്റെ ചിത്രമുള്ള തിപ്പെട്ടി താഴെ ചേർക്കുന്നു.



27/04/2021

കറൻസിയിലെ വ്യക്തികൾ (46) - ഗബ്രിയേല മിസ്ത്രെൽ

   


ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
46
   
ഗബ്രിയേല മിസ്ത്രെൽ

ലാറ്റിൻ അമേരിക്കക്ക് സാഹിത്യത്തിനുളള ആദ്യത്തെ നോബൽ സമ്മാനം നേടിക്കൊടുത്ത ചിലിയൻ കവയിത്രിയായിരുന്നു ഗബ്രിയേലാ മിസ്ത്രെൽ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന ലൂസിലാ ഗൊദോയ് അൽകായേഗ.സാഹിത്യത്തിൽ നോബൽ സമ്മാനത്തിന് അർഹയായ ഏക ലാറ്റിൻ അമേരിക്കൻ വനിതയുമാണ് ഗബ്രിയേലാ മിസ്ത്രെൽ. മനുഷ്യനും ദൈവവുമായുളള ഗബ്രിയേലാ മിസ്ത്രെറെ സംഘർഷങ്ങൾ  എന്ന പേരിൽ ഇവരുടെ ജീവിതകഥ ലഭ്യമാണ്.ആൻഡീസ് പർവ്വതനിരകൾക്കു പടിഞ്ഞാറ്, ചിലിയിലെ വിചൂണ എന്ന പ്രദേശത്ത് ഒരു നിർദ്ധനകുടുംബത്തിലാണ് ലൂസില ജനിച്ചത്. ലൂസിലക്ക് മൂന്നു വയസ്സുളളപ്പോൾ പിതാവ് വീടും കുടുംബവുമുപേക്ഷിച്ചു നാടു വിട്ടു. അമ്മയോടൊപ്പം ലൂസിലയും മൂത്ത സഹോദരി എംലിനാ മൊളീനയും മോണ്ടിഗ്രാന്ഡേയിലേക്ക് താമസം മാറ്റി. മൊളിന പഠിപ്പിച്ചിരുന്ന സ്കൂളിൽ ത്തന്നെയാണ് ലൂസില പ്രാഥമിക വിദ്യാഭ്യാസം മുഴുമിച്ചത്. പിന്നീട് അധ്യാപകവൃത്തിയിലേർപ്പെട്ടു.

പതിനഞ്ചാമത്തെ വയസ്സിൽ ആദ്യത്തെ ചില കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടു. പക്ഷെ ഒന്നും സ്വന്തം പേരിലല്ല എഴുതിയത്. 1908- മുതലാണ് ഗബ്രിയേലാ മിസ്ത്രെൽ എന്ന തൂലികാനാമം സ്ഥിരമായി ഉപയോഗിക്കാൻ തുടങ്ങിയത്. 1914-ൽ, ചിലിയിൽ പുഷ്പമത്സരങ്ങൾ എന്ന പേരിലറിയപ്പെടുന്ന ദേശീയ കവിതാ മത്സരത്തിൽ മിസ്ത്രെലിന്റെ മരണഗീതങ്ങൾ (Sonetos de la Muerte ) എന്ന കൃതിക്ക് ഒന്നാം സമ്മാനം ലഭിച്ചു.  സാഹിത്യത്തോടൊപ്പം രാഷ്ട്രീയത്തിലും, പത്രപ്രവർത്തനത്തിലും താത്പര്യം ഉണ്ടായിരുന്ന മിസ്ത്രെൽ ലാറ്റിനമേരിക്കയിലേയും താമസിയാതെ ലോകമെമ്പാടും അറിയപ്പെടുന്ന വ്യക്തികളിലൊരാളായി. ചിലിയുടെ അംബാസ്സിഡറായി പല രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചു. പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് 1957 ജനുവരി 10ന് നിര്യാതയായി.

ചിലി 2009 ൽ പുറത്തിറക്കിയ 5000 പെസോസ്  കറൻസി നോട്ട്.
മുൻവശം(Obverse): ഗബ്രിയേല മിസ്ട്രലിന്റെ ഛായാചിത്രം. ചിലിയൻ ദേശീയ പുഷ്പം (ചിലിയൻ ബെൽഫ്ലവർ)

പിൻവശം (Reverse):ചിലിയൻ വൈൻ പാംസ് മരങ്ങൾ, ലാ കാമ്പാന നാഷണൽ പാർക്ക്, ഒരു മൂങ്ങയുടെ ചിത്രം എന്നിവ കാണാം.










26/04/2021

കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (90) - ഭൂട്ടാൻ

           

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
90

ഭൂട്ടാൻ

ഭൂട്ടാൻതെക്കെനേഷ്യയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള ചെറു രാജ്യമാണ്. ഹിമാലയൻ താഴ്വരയിലുള്ള ഈ രാജ്യത്തിന്റെ ഭൂരിഭാഗവും പർവ്വത പ്രദേശങ്ങളാണ്. ഏറ്റവും ഒറ്റപ്പെട്ട ലോകരാജ്യങ്ങളിലൊന്നാണിത്. രാജ്യാന്തര ബന്ധങ്ങൾ പരിമിതമാണ്. ടിബറ്റൻ ബുദ്ധസംസ്കാരത്തിന്റെ സംരക്ഷണത്തിനെന്ന പേരിൽ വിനോദ സഞ്ചാരവും വിദേശ ബന്ധങ്ങളും ഗവൺ‌മെന്റിന്റെ കർശന നിയന്ത്രണത്തിലാക്കിയിരിക്കുന്നു. ആധുനിക നൂറ്റാണ്ടിലും സമ്പൂർണ്ണ രാജവാഴ്ച നിലനിൽക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ.

ഭൂ ഉത്താൻ എന്ന സംസ്കൃത പദത്തിൽ നിന്നാണ് ഭൂട്ടാൻ ഉണ്ടായത് . 13-14 കി.മി വീതിയുള്ള ഒരു സമതലമൊഴിച്ചാൽ ബാക്കി ഭാഗമത്രയും പർവ്വത മേഖലയാണ്. ടിബറ്റിൽ നിന്നും ഹിമാലയൻ ചുരങ്ങളിലൂടെ കടന്നുവന്ന ടിബറ്റൻ വർഗ്ഗക്കാരാണ് ഇന്നത്തെ ഭൂട്ടാൻകാരുടെ പൂർവ്വികർ. ക്രിസ്തുവിനു 2000 വർഷം മുമ്പുണ്ടായിരുന്നവരാണ് ഭൂട്ടാൻകാരുടെ പൂർവികർ എന്നാണു വിശ്വാസം. 

ഭൂട്ടാന്‍റെ തലസ്ഥാന നഗരമായ തിംഫു ഇവിടത്തെ ഏറ്റവും വലിയ നഗരം കൂടിയാണ്. ലോകത്തിലെ മൂന്നാമത്തെ ഉയരം കൂടിയ തലസ്ഥാന നഗരം എന്ന ഖ്യാതിയും ഇതിനുണ്ട്.വർഷം മുഴുവൻ ആഘോഷങ്ങൾ നീണ്ടു നിൽക്കുന്ന രാജ്യമാണ് ഭൂട്ടാൻ. അതുകൊണ്ടു തന്നെ ഉത്സവകാലങ്ങൾ യാത്രകൾക്കായി തെരെഞ്ഞെടുക്കുന്നതു വേറിട്ട കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കും. ഓരോ ഉത്സവങ്ങളും പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞും വർണങ്ങൾ നിറഞ്ഞ നൃത്തത്തിന്റെ അകമ്പടിയോടെയും ആയിരിക്കും. മതപരമായ ഉത്സവങ്ങൾക്കുപരിയായി, റോഡോഡെൻഡ്രോൺ ഫെസ്റ്റിവൽ, ബ്ലാക്ക് നെക്ക്ഡ് ക്രെയിൻ ഫെസ്റ്റിവൽ, റോയൽ ഹൈലാൻഡർ ഫെസ്റ്റിവൽ, ഹാ സമ്മർ ഫെസ്റ്റിവൽ തുടങ്ങി നിരവധി ആഘോഷങ്ങൾ വർഷം മുഴുവൻ ആ രാജ്യത്തിനു ഉത്സവഛായ നൽകുന്നു.പുകയില ഉത്പന്നങ്ങളുടെ വില്പനയും വാങ്ങലും നിരോധിച്ച ഒരു രാജ്യമാണ് ഭൂട്ടാൻ, കൂടാതെ, പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കപ്പെട്ടിട്ടുണ്ട്.വൈദ്യുതി ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടാൻ കഴിഞ്ഞു. പലതരം സ്റ്റാമ്പുകൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയ നാടാണ് ഇത് പ്രധാന വരുമാനമാർഗവും ആണ്. വനം 63%. മതം. ടിബറ്റൻ ബുദ്ധമതം. ഭാഷ. സോംഘ.തന്ത്ര പ്രദാനമായ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഭൂട്ടാന്റെ പ്രതിരോധം ഇന്ത്യയ്ക്ക് ആണ്.

1974 വരെ ഇന്ത്യൻ രൂപയുടെ തുല്യമൂല്യമുള്ള ഭൂട്ടാനീസ് രൂപയായിരുന്നു ഭൂട്ടാന്റെ നാണയം. ഭൂട്ടാനീസ് രൂപയ്ക്കു പകരമായാണ് ങൾട്രം രൂപീകരിച്ചത്. 1960ൽ ഇന്ത്യ ആയിരുന്നു ഭൂട്ടാൻ സർക്കാരിന്റെ മുഖ്യ സഹായ രാജ്യം. അതിനാൽ ഇന്ത്യൻ രൂപയ്ക്കു തുല്യമായി ങൾട്രത്തിന്റെ മൂല്യം നിശ്ചയിച്ചിരിക്കുന്നു. അതുപോലെ ങൾട്രം ഇന്ത്യൻ രൂപയുമായി മാത്രമേ സ്വതന്ത്രമായി വിനിമയം ചെയ്യാനാവൂ.










25/04/2021

സ്മാരക നാണയങ്ങൾ (33) - പരമഹംസ യോഗാനന്ദ - 125ാം ജന്മവാര്‍ഷികം

                                

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
33

പരമഹംസ യോഗാനന്ദ - 125ാം ജന്മവാര്‍ഷികം


ധ്യാനത്തിനെയും യോഗയെയും "സെൽഫ് റിയലൈസേഷൻ ഫെലോഷിപ്പ്" (SRF), "യോഗോദ സദ്‌സംഘ" (YSS)എന്നീ സംഘടനകൾ മുഖേന ലോകത്തെ ജനകോടികൾക്ക് പ്രിയങ്കരമാക്കിയ ഒരു ഗുരുവും യോഗിയുമായിരുന്നു  പരമഹംസ യോഗാനന്ദ.

തന്റെ ജീവിതത്തിന്റെ അവസാന 32 വർഷം അദ്ദേഹം അമേരിക്കയിലാണ് വസിച്ചത്. ലോകം മുഴുവൻ അദ്ദേഹം തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചു. മഹാത്മാഗാന്ധി അദ്ദേഹത്തെ അംഗീകരിച്ച് യോഗ മാർഗം സ്വീകരിക്കുകയുണ്ടായിട്ടുണ്ട്.

1893 ജനുവരി 5 ന് ഗോരഖ്പൂറിൽ റയിൽവേ  ഉദ്യോഗസ്ഥനായിരുന്ന ഭഗബതി ചരൺ ഘോഷിന്റെ മകനായി ജനിച്ച മുകുന്ദലാൽ ഘോഷ്, അമേരിക്കയിലെ യോഗാ പ്രസ്ഥാനത്തിൽ, പ്രത്യേകിച്ച് ലോസാഞ്ചലസ് യോഗാ സംസ്കാരത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തി. "പാശ്ചാത്യ യോഗയുടെ പിതാവ്" എന്ന വിളിപ്പേര് നേടിയത് ചരിത്ര നിയോഗം.

ചെറിയ പ്രായത്തിൽ തന്നെ ആത്മീയ കാര്യങ്ങളിൽ തല്പരനായിരുന്നു മുകുന്ദലാൽ. ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയ ശേഷം വാരാണസിയിലെ മഹാമണ്ഡൽ ആശ്രമത്തിൽ എത്തിയ അദ്ദേഹം താമസംവിനാ അവിടം വിട്ട് മറ്റൊരു ഗുരുവിനെ തേടി യാത്രയായി. തന്റെ 17ാം  വയസ്സിൽ സ്വാമി ശ്രീ.യുക്തേശ്വർ ഗിരിയുടെ മുന്നിലാണ് ആ സഞ്ചാരം അവസാനിച്ചത്. 1910 മുതൽ പത്തു വർഷം അദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരിച്ച് അവിടെ കഴിഞ്ഞ മുകുന്ദലാലിന് യോഗാനന്ദ എന്ന നാമം സ്വീകരിക്കാൻ ഗുരു അനുവദിച്ചു.

ആശ്രമവാസ കാലത്ത് കോളേജ് വിദ്യാഭ്യാസവും അദ്ദേഹം തുടർന്നു. 1917 ൽ ആധുനിക വിദ്യാഭ്യാസവും യോഗയും സംയോജിപ്പിച്ച് പരിശീലനം നൽകാൻ വേണ്ടിയുള്ള ഒരു വിദ്യാലയം ആൺകുട്ടികൾക്കു വേണ്ടി സ്ഥാപിച്ചു. പിൽക്കാലത്ത് സെല്‍ഫ് റിയലൈസേഷൻ ഫെലോഷിപ്പിന്റെ (ആത്മാവബോധന സംഘം എന്ന് മലയാളീകരിക്കാമെന്ന് തോന്നുന്നു) ഭാരതീയ വിഭാഗമായ "യോഗ സൽസംഗ സമിതി" ആയി മാറിയത് ഈ വിദ്യാലയമാണ്.

1920 ൽ "അമേരിക്കൻ യൂണിറ്റേറിയൻ അസോസിയേഷൻ"  ബോസ്റ്റണിൽ നടത്തുന്ന സ്വതന്ത്ര മതചിന്തകരുടെ സമ്മേളനത്തിലേക്ക് യോഗാനന്ദന് ക്ഷണം ലഭിച്ചു. "മഹാവതാർ ബാബാജി" എന്ന മഹാഗുരുവിന്റെ ഒരു അവിചാരിത ദർശനം തനിക്കു ലഭിച്ചുവെന്നും പടിഞ്ഞാറേക്ക് "ക്രിയായോഗ" സമ്പ്രദായം പ്രചരിപ്പിക്കാൻ താൻ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം തന്നെ അറിയിച്ചുവെന്നും യോഗാനന്ദ പ്രസ്താവിച്ചിട്ടുണ്ട്.

ഏതായാലും 1920 ൽ അദ്ദേഹം ബോസ്റ്റണിൽ എത്തുകയും അതേ വര്‍ഷം തന്നെ തന്റെ വീക്ഷണങ്ങളുടെ പ്രചരണാർത്ഥം സെൽഫ് റിയലൈസേഷൻ ഫെലോഷിപ്പ് ആരംഭിക്കുകയും ചെയ്തു. നാലു വർഷം അദ്ദേഹം ബോസ്റ്റണിൽ താമസിച്ചു പ്രഭാഷണങ്ങൾ നടത്തി. 1925 ൽ കാലിഫോർണിയയിലെ ലോസാഞ്ജലസിൽ ആത്മാവബോധന സംഘത്തിന് രൂപം നൽകി. തന്റെ ശിഷ്യഗണങ്ങൾ മുഖേന ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ "ക്രിയായോഗ" സ്ഥാപനങ്ങൾക്കും അദ്ദേഹം തുടക്കം കുറിച്ചു.

യോഗാനന്ദയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റി അമേരിക്കൻ സർക്കാർ സംശയാലുക്കളായതിന്റെ ഫലമായി കുറേക്കാലം അദ്ദേഹം ഇന്റലിജൻസ് നിരീക്ഷണത്തിലായിരുന്നു . 1935 ൽ അദ്ദേഹം യൂറോപ്പ് വഴി ഭാരതത്തിൽ എത്തുകയുണ്ടായി. ഈ യാത്രക്കിടയിൽ യൂറോപ്പിലെ ആത്മീയ ഗുരുക്കന്മാരെ സന്ദർശിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഈ അവസരത്തിലാണ് മഹാത്മജിയെ ക്രിയായോഗയിലേക്ക് ആകർഷിക്കാൻ അദ്ദേഹത്തിന് സാധിച്ചത്. ഒപ്പംതന്നെ ആനന്ദമയി മാ, ഗിരി ബാല തുടങ്ങിയ ആത്മീയ ഗുരുക്കളുമായി സംവദിക്കാനും അദ്ദേഹം ആ അവസരം വിനിയോഗിച്ചു.

1936 ൽ ശ്രീ യുക്തീശ്വര നിർവാണം പ്രാപിച്ചു. അദ്ദേഹത്തിന്‍റെ  അവസാന കർമ്മങ്ങൾക്കു ശേഷം ലണ്ടനും, യൂറോപ്പിലെ പല ചരിത്ര പ്രധാനമായ സ്ഥലങ്ങളും സന്ദർശിച്ചശേഷം അദ്ദേഹം അമേരിക്കയിൽ മടങ്ങിയെത്തി.

1946 ൽ അമേരിക്കയിലെ കുടിയേറ്റ നിയമത്തിൽ വന്ന മാറ്റങ്ങൾ ആസ്പദമാക്കി അദ്ദേഹം അവിടത്തെ പൗരത്വത്തിന് അപേക്ഷിച്ചതനുസരിച്ച് 1949 ൽ അദ്ദേഹത്തിന് അമേരിക്കൻ പൗരത്വം ലഭിച്ചു.

തന്റെ അവസാന നാളുകളിൽ തനിക്കു മടങ്ങാനുള്ള സമയമടുത്തുവെന്ന് അദ്ദേഹം ശിഷ്യരോട് പറഞ്ഞിരുന്നു. തന്റെ ആശയങ്ങളെ കുറ്റമറ്റ രീതിയിൽ അവതരിപ്പിക്കാൻ വേണ്ട മിനുക്കു പണികൾ നടത്താനാണ് ആ സമയം അദ്ദേഹം വിനിയോഗിച്ചത്. 1952 മാർച്ച് 7 ന്  അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ ബിനോയ് രഞ്ജൻ സെന്നിന്‍റെ  സന്ദർശനത്തിന്റെ ഭാഗമായി നടന്ന അത്താഴ വിരുന്നിൽ  പങ്കെടുത്ത് സംസാരിച്ചു കഴിഞ്ഞ് കണ്ണുകൾ മുകളിലേക്കുയർത്തി കുഴഞ്ഞു വീണ അദ്ദേഹം ഈശ്വരനിൽ വിലയം പ്രാപിച്ചു കഴിഞ്ഞിരുന്നു.

മരണാനന്തരം അദ്ദേഹത്തിന്‍റെ  ദേഹപരിശോധന നടത്തിയ മോർച്ചറി ഡയറക്ടർ ഹാരി ടി.റോവ് പിൽക്കാലത്ത് രേഖപ്പെടുത്തിയത് "മരണ ശേഷം ഇരുപതു ദിവസങ്ങൾ കഴിഞ്ഞ ശേഷവും ജീർണ്ണിക്കുന്നതിന്റെ യാതൊരു ലക്ഷണവും കാണിക്കാത്ത പരമഹംസ യോഗാനന്ദയുടെ ശരീരം ഞങ്ങളുടെ അനുഭവത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്" എന്നാണ്.

പരമഹംസ യോഗാനന്ദയുടെ "ഒരു യോഗിയുടെ ആത്മകഥ" (Autobiography of a Yogi) എന്ന, അൻപതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള ഗ്രന്ഥം 20ാം നൂറ്റാണ്ടിലെ പ്രമുഖമായ 100 ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

2018 ൽ പരമഹംസയുടെ 125ാമത്  ജന്മദിനത്തോടനുബന്ധിച്ച് ഇന്‍ഡ്യ ഗവണ്മെന്‍റ് 125 രൂപയുടെ സ്മാരക നാണയം പുറത്തിറക്കുകയുണ്ടായി.

നാണയ വിവരണം

നാണയത്തിന്‍റെ പുറകു വശത്ത് നടുവിൽ യോഗാനന്ദയുടെ ശിരസ്സും അതിനു താഴെ "1833 - 2018" എന്ന എഴുത്തും കാണുന്നു. അരികിൽ താഴെ 125th ആനിവേഴ്സറി ഓഫ് പരമഹംസ യോഗനന്ദ എന്ന് ഇംഗ്ലീഷിലും മുകളിൽ "പരമഹംസ യോഗനന്ദ് കീ 125 വീം ജയന്തി എന്ന് ഹിന്ദിയിലും ആലേഖനം ചെയ്തിരിക്കുന്നു.

സാങ്കേതിക വിവരണം 

മൂല്യം - 125 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200








24/04/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (79) - കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസ്സോസിയേഷൻ, 1991

                   

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
79

കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസ്സോസിയേഷൻ, 1991

ബ്രിട്ടീഷ് കോമൺവെൽത്ത് രാഷ്ട്രങ്ങളുടെ നല്ല ഭരണം, ജനാധിപത്യം  മനുഷ്യാവകാശം, എന്നിവയ്ക്ക് വേണ്ടിയുള്ള സംഘടനയാണ് “കോമൺവെൽത്ത്  പാർലമെന്ററി അസോസിയേഷൻ".

1991 ല്‍ 37ാം  കോമൺവെൽത്ത് പാർലമെന്ററി യോഗം ഇന്‍ഡ്യയിലാണ് നടന്നത്. ഒപ്പം തന്നെ കോമൺവെൽത്ത്  പാർലമെന്ററി അസോസിയേഷന്റെ  ചെറുശാഖകളുടെ 11ാ  മത്  യോഗവും നടന്നു. 

ഈ അവസരത്തിൽ ഇന്ത്യ ഇറക്കിയ നാണയങ്ങളെക്കുറിച്ചാണ് ഈ ലക്കത്തിൽ പ്രതിപാദിക്കുന്നത്.



21/04/2021

കറൻസിയിലെ വ്യക്തികൾ (45) - ഉഗ്യെൻ വാങ്ചുക്

  


ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
45
   
തിമൂർ

മദ്ധ്യേഷ്യയിൽ ചക്രവർത്തിയായിരുന്ന കർക്കശ സ്വഭാവിയായ ഭരണാധിപനും ആക്രമണകാരിയും ആയിരുന്നു തിമൂർ എന്ന തിമൂർ ബിൻ തരഘായ് ബർലാസ് (ജീവിതകാലം:1336 - 1405). മുടന്തനായ തിമൂർ  എന്നും അറിയപ്പെട്ടിരുന്ന ഇദ്ദേഹം സ്ഥാപിച്ച സാമ്രാജ്യം തിമൂറി സാമ്രാജ്യം എന്നറിയപ്പെടുന്നു. ഉസ്ബെക്കിസ്താനിലെ സമർഖണ്ഡ് ആയിരുന്നു ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം. വളരെ ചെറുപ്പത്തിൽത്തന്നെ സാമ്രാജ്യം വികസിപ്പിക്കുന്നതിൽ വ്യാപൃതനായ അദ്ദേഹം സമീപമുള്ള പ്രദേശങ്ങളെല്ലാം കീഴടക്കി. അഫ്ഗാനിസ്താൻ, ഇറാൻ, ഇറാഖ്, ജോർജിയ, തുർക്കി തുടങ്ങിയ പ്രദേശങ്ങളെല്ലാം തിമൂറിന്റെ അധീനതയിലായി. പതിനാലാം നൂറ്റാണ്ടിന്റെ അവസനമായപ്പോഴേക്കും ഇദ്ദേഹത്തിന്റെ സാമ്രാജ്യം വടക്കേ ഇന്ത്യ മുതൽ തുർക്കി വരെ വിസ്തൃതമായിരുന്നു.

      നിരവധി തവണ തിമൂർ, ഹിന്ദുകുഷ് മുറിച്ചുകടന്ന് ആക്രമണം നടത്തിയിട്ടുണ്ട്. 1398-ൽ ദില്ലിയിലേക്ക് നടത്തിയ ആക്രമണമാണ് ഇതിൽ ഏറ്റവും പ്രധാനം. ഗസ്നിയിലെ മഹ്മൂദിന്റെ ആക്രമണങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള അക്രമവും കൂട്ടക്കൊലയുമാണ് തിമൂർ നടത്തിയത്. ഇന്ത്യയിലെ ഇസ്ലാമികഭരണാധികാരികൾ, ഹിന്ദുക്കളോട് കാണിക്കുന്ന സഹിഷ്ണുതയിൽ രോഷം പൂണ്ടാണ് തിമൂർ ഈ ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നു.ഇക്കാലത്ത് ദില്ലിയിൽ തുഗ്ലക് വംശം അധഃപതിച്ച നിലയിലായിരുന്നു. തിമൂർ നടത്തിയ ഇന്ത്യനാക്രമണം അതിരൂക്ഷമായ രക്തച്ചൊരിച്ചിലും മറ്റുനാശനഷ്ടങ്ങളും ഉണ്ടാക്കിയ കൊള്ളയടിക്കൽ മാത്രമായിരുന്നു.

തിമൂർ ഡൽഹിയിൽ പതിനഞ്ചു ദിവസം മാത്രമേ താമസിച്ചുള്ളൂ. ഇത്രയും സമയത്തിനുള്ളിൽ ഡൽഹിയിലും പരിസരപ്രദേശങ്ങളിലും നിന്ന് കഴിയുന്നിടത്തോളം സ്വത്തുക്കൾ ഇദ്ദേഹത്തിന്റെ സൈന്യം കൊള്ളയടിച്ചു. ആ പ്രദേശങ്ങളെല്ലാം തിമൂറിന്റെ അധീനതയിലായി.

    ഉസ്ബെക്കുകളുടെ പ്രതീകമായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു. സോവിയറ്റ് യൂനിയൻ ശീഥിലീകരണത്തിനു ശേഷം നിലവിൽ വന്ന ഉസ്ബെകിസ്താൻ ഭരണകൂടം, തിമൂറിനെ ദേശീയനേതാവായി പ്രഖ്യാപിച്ചു. സോവിയറ്റ് ഭരണകാലത്ത് ലെനിന്റെ പ്രതിമകൾക്കുണ്ടായിരുന്ന സ്ഥാനമാണ് ഇന്നത്തെ ഉസ്ബെകിസ്താനിൽ തിമൂറിന്റെ പ്രതിമകൾക്കുള്ളത്.

ഉസ്ബെക്കിസ്ഥാൻ 1999ൽ പുറത്തിറക്കിയ 500 സോമിൻ്റെ കറൻസി നോട്ട്.
മുൻവശം(Obverse): ഉസ്ബെക്കിസ്ഥാൻ അലങ്കാര ചിത്രകലയും നാഷണൽ എബ്ലവും
പിൻവശം (Reverse): അലങ്കാര ചിത്രകലയും താഷ്കെൻ്റിൽ  സ്ഥിതി ചെയ്യുന്ന തിമൂറിൻ്റെ    പ്രതിമയും ചിത്രീകരിച്ചിരിക്കുന്നു.




20/04/2021

കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (89) - ദക്ഷിണ കൊറിയ

          

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
89

ദക്ഷിണ കൊറിയ

ഏഷ്യാ വൻ‌കരയുടെ കിഴക്കുഭാഗത്ത് കൊറിയൻ ഉപദ്വീപിലുള്ള രാജ്യമാണ് ദക്ഷിണ കൊറിയ. 1945 വരെ കൊറിയൻ ഉപദ്വീപ് ഒറ്റ രാജ്യമായിരുന്നു. അതിനുശേഷമാണ് ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നിങ്ങനെ വിഭജിക്കപ്പെട്ടത്. ഉത്തര കൊറിയയുമായി മാത്രമാണ് ഈ രാജ്യം കരാതിർത്തി പങ്കിടുന്നത്. ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളുമായി സമുദ്രാതിർത്തിയുണ്ട്. 1910 മുതൽ 1945 വരെ ജപ്പാന്റെ അധീനതയിലായിരുന്നു കൊറിയ. ഓഗസ്റ്റ് 15 ആണ് ദക്ഷിണ കൊറിയ സ്വാതന്ത്യദിനമായി ആചരിക്കുന്നത്.

യുദ്ധങ്ങളും, സൈനിക ഭരണങ്ങളും, ഭരണഘടനാ പ്രതിസന്ധികളും ഏറെക്കണ്ട ഈ രാജ്യം പക്ഷേ ഇവയൊക്കെ അതിജീവിച്ച് പുരോഗതിയിലേക്കു കുതിക്കുന്നു. ആഭ്യന്തര ഉല്പാദനക്കണക്കിൽ പത്താം സ്ഥാനത്താണ് ദക്ഷിണ കൊറിയയുടെ സ്ഥാനം. സാങ്കേതിക വിദ്യയിൽ അതിവേഗം കുതിക്കുന്ന ഈ രാജ്യം കമ്പ്യൂട്ടർ കളികൾ, മൊബൈൽ ഫോണുകൾ എന്നിവയുടെ ഉത്പാദനത്തിൽ ഒന്നാം സ്ഥാനക്കാരാണ്.

ദക്ഷിണ കൊറിയ ലോകത്തിലെ പത്താമത്തെ സാമ്പത്തിക ശക്തിയാണ് സാങ്കേതിക പുരോഗതി പ്രാപിച്ച ലോക നാടുകളിൽ മുന്നിൽ . ആധുനിക ഇലക്ട്രിക്ക് ഇലക്ട്രോണിക്ക് ഉൽപന്നങ്ങൾ പലതും ദക്ഷിണ കൊറിയയിൽ നിന്നുമാണ് വരുന്നത്. മുതലാളിത്ത നയമാണ് നാട് സ്വീകരിച്ചിരിക്കുന്നത്. പൗരൻമാർക്ക് ഉയർന്ന സ്വാതന്ത്രം കിട്ടുന്നു. സിയോൾ,ഇൻ ജോൻ,തെ ഗു . ബുസാൻ. എന്നിവയാണ് പ്രധാന നഗരങ്ങൾ .ഭാഷ കൊറിയൻ. മതം. മത വിശ്വാസം രേഖപ്പെടുത്താത്തവർ പാതിയും. ബാക്കി ക്രിസ്തു വിശ്വസികളും . ബുദ്ധമത വിശ്വാസികളും . പാമുൻജോ(Pamungo) ആണ് ഇരു കൊറിയ കളുടെയും അതിർത്തി പട്ടണം . അതിർത്തി ചർച്ചകൾ പലതും ഇവിടെയാണ് നടക്കാറുള്ളത്. അമേരിക്കയുടെയും . ജപ്പാന്റെയും പിൻ തുണ തെക്കൻ കൊറിയയ്ക്ക് കിട്ടുന്നു. ജപ്പാനും ചൈനയും . കഴിഞ്ഞാൽ എഷ്യയിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ് തെക്കൻ കൊറിയ.65% വനമാണ്. കപ്പൽ നിർമ്മാണം . ഇലക്ട്രോനിക്ക് ഉൽപന്നങ്ങൾ . വാഹന നിർമ്മാണം പ്രധാനമായും തെക്കൻ കൊറിയയിൽ നിന്നാണ്. ലോകത്ത് പേരു കേട്ട ചില ഉത്പന്നങ്ങൾ ഇവരുടെതാണ് .Hundai( ഹുൻ ഡേയ്), Samsung (സാംസങ്),Daewoo( ദേവൂ), എൽ ജി(L.G) അതിൽ ചിലത് അരി, ബാർലി,കാബേജ്, ഉള്ളി,പച്ചക്കറികൾ പ്രധാന കാർഷിക ഉത്പന്നങ്ങൾ .സാംസങ്(Samsung *) എന്ന കൊറിയൻ വാക്കിന് മൂന്ന് നക്ഷത്രങ്ങൾ എന്നാണ് അർത്ഥം.തലസ്ഥാനം സിയോൾ(Seoul) . നാണയം വോൺ(Won) ആണ്.








18/04/2021

സ്മാരക നാണയങ്ങൾ (32) - പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യ - 150ാം ജന്മവാര്‍ഷികം

                               

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
32

പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യ - 150ാം ജന്മവാര്‍ഷികം


സ്വാതന്ത്ര്യ സമരത്തിന് നിസ്തുലമായ സേവനം നൽകിയ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യ പരിഷ്കർത്താവും ആയ ഒരു പണ്ഡിതൻ ആയിരുന്നു പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ.

"പണ്ഡിറ്റ്" എന്നും "മഹാമന" എന്നും ഭാരതം അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിച്ചത് അന്വർത്ഥമാക്കിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നാല് തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായിരുന്നു അദ്ദേഹം. അഭിഭാഷകനും, വാഗ്മിയും, അഖിൽ ഭാരതീയ ഹിന്ദു മഹാസഭയുടെ സ്ഥാപകനും  ഭാരതീയരിൽ സ്വാതന്ത്ര്യ വാഞ്ച്ഛ ആളിക്കത്തിച്ച പല പ്രസിദ്ധീകരണങ്ങളുടെയും സ്ഥാപകനും, എഡിറ്ററും സർവ്വോപരി 40000 ത്തോളം വിദ്യാർത്ഥികൾക്ക് വിദ്യാദീപം തെളിക്കുന്ന ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ സഹസ്ഥാപകനും ഒക്കെയായി ഒരു മനുഷ്യജന്മം കൊണ്ട് അസാദ്ധ്യമെന്ന് കരുതാവും വിധം, കൈവച്ച മേഖലകളിലെല്ലാം അനിതര സാധാരണമായ കർമ്മശേഷി പ്രകടിപ്പിച്ച അസാധാരണ വ്യക്തിത്വം ആയിരുന്നു മദൻ മോഹൻ മാളവ്യ.

സംസ്‌കൃത പണ്ഡിതരുടെ ഒരു കുടുംബത്തിൽ പണ്ഡിറ്റ് ബൈജ് നാഥിന്റെയും മൂനാ ദേവിയുടെയും മകനായി 1861 ലെ ക്രിസ്തുമസ് ദിനത്തിൽ അലഹബാദിൽ (ഇന്നത്തെ പ്രയാഗ്‌രജ്) ആയിരുന്നു ഇദ്ദേഹത്തിന്റെ ജനനം. പൂർവ്വികരായ ചതുർവേദികൾ മാളവയിലെ(മാൾവ) ഉജ്ജയിനിയിൽ നിന്നും വന്നവരായിരുന്നതിനാൽ "മാളവീയാ" എന്ന് ഇവർ പൊതുവിൽ അറിയപ്പെട്ടു. അതിന്റെ തത്ഭവ രൂപമാണ്  "മാളവ്യ" എന്നത്.

1879 ൽ ഇന്നത്തെ അലഹബാദ് സർവ്വകലാശാലയുടെ പൂർവ്വ രൂപമായ മ്യോർ കോളജിൽ നിന്നും മെട്രിക്കുലേഷൻ പൂർത്തിയാക്കി കൊൽക്കത്തയിൽ നിന്ന് ബി.ഏ ഡിഗ്രിയും കഴിഞ്ഞ് 1884 ൽ അലഹബാദിൽ സ്‌കൂൾ അദ്ധ്യാപകനായിത്തീർന്നു മാളവ്യ. 1887 ൽ ഈ ജോലി വിട്ട് ഹിന്ദുസ്ഥാൻ പത്രത്തിന്റെ എഡിറ്ററായ അദ്ദേഹം രണ്ടു വർഷങ്ങൾക്ക് ശേഷം  അലഹബാദിൽ ബി. എല്‍ ന് (ഇന്നത്തെ എൽ.എൽ.ബി.) ചേരുകയും 1891 ൽ അഭിഭാഷകവൃത്തി ആരംഭിക്കുകയും ചെയ്തു.

1889 മുതൽ തന്നെ "ഇന്ത്യൻ ഒപിനിയ"ന്റെ എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1907 ൽ അദ്ദേഹം എഡിറ്ററായി സ്വന്തമായി ''അഭ്യുദയ'' എന്നൊരു വാരിക തുടങ്ങി. മകരന്ദ് എന്ന തൂലികാ നാമത്തിൽ ഇദ്ദേഹത്തിന്റെ കവിതകൾ പ്രസിദ്ധീകരിച്ചു വന്നിരുന്നു. 1909 ൽ മോത്തിലാൽ നെഹ്രുവിന്റെ സഹായത്തോടെ "ലീഡർ" എന്ന പത്രം പ്രസിദ്ധീകരിക്കാനാരംഭിച്ചു. 1911 ൽ അദ്ദേഹം അഭിഭാഷകവൃത്തി ഉപേക്ഷിച്ച് സന്യാസ ജീവിതം തെരഞ്ഞെടുത്തു. എങ്കിലും 1922 ലെ ചൗരി ചൗരാ സംഭവത്തിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട 170 സമര സേനാനികൾക്കു വേണ്ടി അദ്ദേഹം ആ കുപ്പായം വീണ്ടുമണിഞ്ഞു. അവരിൽ 155 പേരെ കുറ്റമുക്തരാക്കാനും മറ്റുള്ളവരുടെ ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കാനും അദ്ദേഹത്തിന് സാധിച്ചു.

1916 ൽ ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ സഹസ്ഥാപകനും 1919 മുതൽ 1938 വരെ  അതിന്റെ വൈസ് ചാൻസലറും ആയിരുന്നു അദ്ദേഹം. 1924 ൽ ഹിന്ദിയിൽ "മര്യാദ" എന്ന പത്രം ആരംഭിച്ചു. ബിർള കമ്പനിയുടെയും ലാലാ ലജ്‌പത് റായിയുടെയും സഹായത്തോടെ മരണോന്മുഖമായ ''ഹിന്ദുസ്ഥാൻ ടൈംസ്'' പത്രം ഏറ്റെടുത്ത് അതിനെ നാശത്തിൽ നിന്ന് രക്ഷിച്ചതിനും 1936 ൽ ''ഹിന്ദുസ്ഥാൻ ദൈനിക്'' എന്ന അതിന്റെ ഹിന്ദി പതിപ്പ് പ്രസിദ്ധീകരണം ആരംഭിച്ചതിനും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. 1924 മുതൽ 1946 വരെ ഹിന്ദുസ്ഥാൻ ടൈംസിന്റെ ചെയർമാനും അദ്ദേഹമായിരുന്നു.

ഇന്ത്യയിൽ ഇൻഡെഞ്ചർ സമ്പ്രദായം നിർത്തലാക്കാൻ മാളവ്യ വലിയ പങ്ക് വഹിച്ചു. അടിമ സമ്പ്രദായം നിർത്തലാക്കിയ ശേഷം വിദേശങ്ങളിലേക്ക് ഒരു നിശ്ചിത കാലയളവിലേക്ക് കൂലിപ്പണിക്കാരെ അവരുടെ സമ്മതത്തോടെ കയറ്റി അയക്കുന്നതായിരുന്നു ഇൻഡെഞ്ചർ സമ്പ്രദായം (Indian Indenture System). ഈ പണിക്കാരുടെ ജീവിതം നരകതുല്യമായിരുന്നു. പലരും പല പ്രലോഭനങ്ങളിലും പെട്ട് തിരികെ വരാൻ കഴിയാതെ കുടുങ്ങി. 1917 ൽ ഔദ്യോഗികമായി ഇത് നിരോധിക്കപ്പെട്ടു.

ഇന്ത്യയിൽ സ്കൗട്ട് പ്രസ്ഥാനം ആരംഭിക്കാനും മാളവ്യയുടെ ശക്തമായ ഇടപെടലുകൾ സഹായിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തിരുന്നതിന്റെ ഫലമായി 1932 ൽ കുറേക്കാലം മാളവ്യ ജയിൽ വാസവും അനുഭവിച്ചു. രാഷ്ട്രീയത്തിലെ പ്രീണന നയങ്ങൾക്കെതിരായിരുന്ന മാളവ്യ, ഖിലാഫത് പ്രസ്ഥാനത്തിൽ കോൺഗ്രസ്സ് പങ്കെടുക്കുന്നതിനെ വിമർശിച്ചിരുന്നു. പാർട്ടിയുമായി അഭിപ്രായ വ്യത്യാസങ്ങൾ അധികരിച്ചു വന്നപ്പോൾ പാർട്ടി വിട്ടു പോയി മാധവ് ശ്രീഹരിയുമായി ചേർന്ന് 1934 ൽ "കോൺഗ്രസ്സ് നാഷണലിസ്റ്റ് പാർട്ടി" രൂപീകരിക്കുകയും ചെയ്തു ഇദ്ദേഹം.

ജാതി സമ്പ്രദായത്തിനെതിരെ പോരാടിക്കൊണ്ട് ദളിതർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ബി.ആർ.അംബേദ്‌കറുടെ നേതൃത്വത്തിൽ ദളിതർക്ക് മഹാരാഷ്ട്രയിലെ നാസിക്കിലെ പഞ്ചവടിയിലുള്ള കാലാറാം ക്ഷേത്രപ്രവേശനത്തിനുള്ള അനുമതിക്ക്  വേണ്ടി നടത്തിയ സമരത്തെ അദ്ദേഹം പിന്തുണച്ചു. ദളിത് നേതാവായിരുന്ന പി.എൻ.രാജഭോജിന്റെ നേതൃത്വത്തിൽ 200 ദളിതർക്ക് ദീക്ഷ നൽകി അവരെ കാലാറാം ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചതും അവരെ രഥയാത്രയിൽ പങ്കെടുപ്പിച്ചതും അക്കാലത്തെ വിപ്ലവകരമായ സംഭവമായിരുന്നു.

"സത്യമേവ ജയതേ" എന്ന മുണ്ഡകോപനിഷത്തിലെ വാക്യം രാഷ്ട്രത്തിന്റെ ആപ്ത വാക്യമാകണമെന്ന് 1918 ൽ നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ ആദ്യമായി  ആവശ്യപ്പെട്ടത് ഇദ്ദേഹമായിരുന്നു.

ഗോസംരക്ഷണാർത്ഥം വൃന്ദാവനിലെ "ശ്രീ മഥുര വൃന്ദാവൻ ഹസാനന്ദ് ഗോചർ ഭൂമി" സൃഷ്ടിച്ചതും ഇദ്ദേഹം തന്നെ. ഗംഗാ നദിയുടെ ഒഴുക്ക് ഹരിദ്വാറിലെ ഹർ കി പൗഡിയിൽ തടയപ്പെടുന്നതിനെതിരെ 1905 ൽ ഗംഗാ മഹാസഭ സ്ഥാപിച്ച് നദിയുടെ ഒഴുക്ക് തടയില്ലെന്ന് ബ്രിട്ടീഷ് സർക്കാരിനെക്കൊണ്ട്  ഉടമ്പടി ചെയ്യിച്ചതും ഇദ്ദേഹത്തിന്റെ നേട്ടം തന്നെ. ഹർ കി പൗഡിയിൽ ഗംഗാ പൂജയ്ക്കായി ആരതി വേണമെന്ന് നിഷ്കർഷിച്ചതും ഇദ്ദേഹമാണ്. 1946 നവംബര്‍ 12 ന് അലഹബാദില്‍ വച്ച് മാളവ്യ അന്തരിച്ചു.

2014 ൽ ഭാരതസർക്കാർ മദൻ മോഹൻ മാളവ്യയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്ന നൽകുകയുണ്ടായി.

മദൻ മോഹൻ മാളവ്യയുടെ 150ാം  ജന്മവാർഷികം 2011ലായിരുന്നു. ആ സമയത്ത് 150 രൂപ, 5 രൂപ മുഖവിലയുള്ള നാണയങ്ങൾ നിർമ്മിച്ച് ഭാരതം അദ്ദേഹത്തെ ആദരിച്ചു.

നാണയ വിവരണം

നാണയത്തിന്റെ നടുവിൽ അദ്ദേഹത്തിന്‍റെ ശിരസ്സും താഴെ "1861-2011" എന്ന എഴുത്തും ഉള്ള പിൻവശത്ത്, ഇടത് ഭാഗത്തായി "മദൻ മോഹന മാളവീയ കീ 150 വീം ജയന്തി" എന്ന് ഹിന്ദിയിലും വലത്  വശത്തായി "150 ത് ആനിവേഴ്സറി ഓഫ് മദൻ മോഹൻ മാളവ്യ" എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിരിക്കുന്നു.

സാങ്കേതിക വിവരണം

1 മൂല്യം - 150 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%,  ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%.
2 മൂല്യം - 5 രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് -75%, നാകം - 20%, നിക്കൽ - 5%.





17/04/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (78) - ഡോ. ഭീംറാവു അംബേദ്കർ 125ആം ജന്മവാർഷികം 2015

                  

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
78

ഡോ. ഭീംറാവു അംബേദ്കർ 125ആം ജന്മവാർഷികം 2015 

കഴിഞ്ഞ ലക്കത്തിൽ, ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയും അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്ന ഡോ. ഭീംറാവു അംബേദ്കറുടെ ജന്മശതാബ്ദി പ്രമാണിച്ച് 1990 ഇൽ ഇന്ത്യ ഇറക്കിയ നാണയത്തെക്കുറിച്ചായിരുന്നു  പ്രതിപാദിച്ചിരുന്നത്.

2015 ൽ അദ്ദേഹത്തിന്റെ തന്നെ 125ആം  ജന്മവാർഷികം പ്രമാണിച്ച് ഇന്ത്യ ഇറക്കിയ നാണയങ്ങളെക്കുറിച്ചാണ് ഈ ലക്കത്തിൽ പ്രതിപാദിക്കുന്നത്.



16/04/2021

തീപ്പെട്ടി ശേഖരണം- ബക്കിങ്ങാം കൊട്ടാരം

                  

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
118

ബക്കിങ്ങാം കൊട്ടാരം

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയാണ്‌ ബക്കിങ്ങാം കൊട്ടാരം ബ്രിട്ടണിലെ പ്രമുഖ രാജകീയ പരിപാടികൾ എല്ലാം നടക്കുന്നത് ഇവിടെയാണ് . ആദ്യകാലത്ത് ബക്കിങ്ങാം ഹൗസ് എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടം 1703 ൽ ബക്കിങ്ങാം ഡ്യൂക്കിന് വേണ്ടി നിർമ്മിച്ച ടാൺ ഹൌസ് ആയിരുന്നു . 1763 ൽ ഈ സ്ഥലം ജോർജ്ജ് മൂന്നാമൻ രാജാവ് ഏറ്റെടുക്കുകയും ക്വീൻ ഷേർളിക്ക് വേണ്ടി ഇത് നവീകരിച്ച് ക്വിൻ ഹൗസ് ആക്കി മാറ്റുകയും ചെയ്തു. 

19 ആം നൂറ്റാണ്ടിൽ ഈ കെട്ടിടം വലിയ രീതിയിൽ നവീകരിച്ചു. ജോൺ നാഷ്‌ , എഡ്വാർഡ് ബ്ലോർ എന്നീ വാസ്തു വിദഗ്ദ്ധർ ചേർന്നു നടുമുറ്റം അടക്കം ഇന്ന് കാണുന്ന പൂമുഖങ്ങളും നിർമ്മിച്ചു . 1837 ൽ വിക്ടോറിയാ രാജ്ഞി തന്റെ സ്ഥാനാരോഹണ ത്തെ തുടർന്ന് ഇവിടെ താമസിക്കാൻ തുടങ്ങിയത് മുതൽ ഈ കെട്ടിടം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായി അറിയപ്പെടുന്നു.

എന്റെ ശേഖരണത്തിലെ ബക്കിംഹാം കൊട്ടാരത്തിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു......





14/04/2021

കറൻസിയിലെ വ്യക്തികൾ (44) - ഉഗ്യെൻ വാങ്ചുക്

 


ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
44
   
ഉഗ്യെൻ വാങ്ചുക്

ആദ്യത്തെ ഭൂട്ടാൻ രാജാവ് ആയിരുന്നു ഗോങ്സ ഉഗ്യൻ വാങ്ചുക് (1862–1926). 1907-1926 ആയിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലം. വാങ്ചുക് രാജവംശം സ്ഥാപിച്ചത് ഇദ്ദേഹമാണ്. രാജ്യത്തെ ഏകീകരിക്കാനും ഭരണകൂടത്തിൽ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനുമുള്ള ശ്രമങ്ങൾ ഇദ്ദേഹത്തിന്റെ ഭരണകാലത്ത് നടന്നിരുന്നു.1906-ൽ വെയിൽസ് രാജകുമാരനെ കാണുവാനായി ഇദ്ദേഹം കൽക്കട്ട സന്ദർശിച്ചു. 1911-ൽ ഭൂട്ടാൻ രാജാവ് എന്ന നിലയിൽ ഇദ്ദേഹം ഡൽഹി സന്ദർശിച്ച് ജോർജ്ജ് അഞ്ചാമൻ (1865-1936) രാജാവിനെ സന്ദർശിച്ചു. 1865-ൽ ബ്രിട്ടീഷുകാരുമായുണ്ടാക്കിയ കരാർ ഇദ്ദേഹം 1910-ൽ പുതുക്കി. വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ ബ്രിട്ടീഷ് ഇന്ത്യയുമായി ആലോചിച്ചായിരിക്കും ചെയ്യുക എന്നായിരുന്നു പുതിയ കരാറിലുള്ള അധിക വ്യവസ്ഥ. ചൈനയ്ക്കും റഷ്യയ്ക്കും തിബറ്റിലും മറ്റ് രാജ്യങ്ങളിലും കണ്ണുണ്ട് എന്ന സംശയം കാരണമായിരുന്നു ഈ വ്യവസ്ഥ ബ്രിട്ടീഷുകാർ കൂട്ടിച്ചേർത്തത്. 1926-ൽ 64 വയസ്സ് പ്രായമുള്ളപ്പോൾ ഇദ്ദേഹം ഫോദ്രാങ് തിൻലേ റെബ്താനിൽ വച്ച് മരണമടഞ്ഞു. കിരീടാവകാശിയായിരുന്ന രാജകുമാരൻ ജിഗ്മേ വാങ്ചുക്കിന് അന്ന് ഏകദേശം 23 വയസ്സ് പ്രായമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടനുബന്ധിച്ച് അത്ഭുതക്കാഴ്ച്ചകൾ ഉണ്ടായി എന്ന് ചിലർ വിശ്വസിക്കുന്നു.

2011 ൽ ഭൂട്ടാൻ പുറത്തിറക്കിയ 500 ങൽട്രം കറൻസി നോട്ട്. മുൻവശം(Obverse):മധ്യഭാഗത്ത് രണ്ട് ഡ്രാഗണുകൾ വലയം ചെയ്തിട്ടുണ്ട്, ഒന്നാം രാജാവ് ഉഗ്യെൻ വാങ്‌ ചുക്കിന്റെ ഛായാചിത്രവും. പിൻവശം(Reverse): പുനാഖ സോങ് (റോയൽ മോണിറ്ററി അതോറിറ്റി ഓഫ് ഭൂട്ടാൻ ).