16/10/2020

14/10/2020- കറൻസിയിലെ വ്യക്തികൾ- ഫ്ലോറൻസ് നൈറ്റിങ് ഗേൽ

    

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
18
   
ഫ്ലോറൻസ് നൈറ്റിങ് ഗേൽ

ആധുനിക നേഴ്‌സിങ്ങിന്‌ അടിത്തറപാകിയ ഫ്ലോറൻസ്‌ നൈറ്റിങ്ഗേൽ (1820 മെയ്‌ 12 - 1910 ഓഗസ്റ്റ്‌ 13) വിളക്കേന്തിയ വനിത എന്നാണ്‌ വിശേഷിപ്പിക്കപ്പെട്ടിരുന്നത്‌. ഒരു എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്നു അവർ. ക്രീമിയൻ യുദ്ധകാലത്ത് (1853–1856) പരിക്കേറ്റ പട്ടാളക്കാർക്കു നൽകിയ പരിചരണമാണ്‌ അവരെ പ്രശസ്തയാക്കിയത്.

ഇറ്റലിയിൽ ടാസ്കാനിയിലെ ഫ്ലോറൻസ് നഗരത്തിൽ ഒരു ബ്രിട്ടീഷ്‌ ധനികകുടുംബത്തിലാണ്‌ അവർ ജനിച്ചത്‌, ഫ്ലോറൻസ്‌ എന്ന നഗരത്തിന്റെ പേരുതന്നെയാണ്‌ അവർക്ക്‌ നൽകിയത്‌. പിതാവ്‌ വില്ല്യം എഡ്‌വേർഡ്‌ നൈറ്റിംഗേൽ ,മാതാവു ഫ്രാൻസിസ്‌ നീ സ്മിത്‌.1850-ൽ കൈസർവർത്തിലെ ലൂഥറൻ പാസ്റ്ററായ തിയോഡർ ഫ്ലേയ്‌ൻഡറ്രിന്റെ നേതൃത്വത്തിൽ പാവപ്പെട്ടവരെ ശൂശ്രൂഷിക്കന്നത്‌ കണ്ടത്‌ അവരുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. 1853 ഓഗസ്റ്റ്‌ 22-നു ലണ്ടനിലെ അപ്പർ ഹാർലി സ്റ്റ്രീറ്റിൽ സ്ഥിതിചെയ്റ്റിരുന്ന ഇൻസ്റ്റിറ്റിയൂട്ട്ട്‌ ഒഫ്‌ കെയറിംഗ്‌ സിക്ക്‌ ജെന്റിൽവുമൺ എന്ന സ്ഥാപനത്തിൽ സൂപ്രണ്ടായി ജോലിചെയ്യാൻ ആരംഭിച്ചു.

ക്രിമിയൻ യുദ്ധകാലത്തെ പ്രവർത്തനമാണ്‌ നൈറ്റിങ്ഗേലിനെ പ്രശസ്തയാക്കിയത്‌. യുദ്ധത്തിൽ മുറിവേറ്റ പട്ടാളക്കാരുടെ ദയനീയാവസ്ഥയെക്കുറിച്ചറിഞ്ഞ അവർ, താൻ തന്നെ പരിശീലനം‍ നൽകിയ, 38 നേഴ്‌സുമാരോടൊന്നിച്ച്‌ 1854 ഒക്ടോബർ 21-നു ടർക്കിയിലേക്ക്‌ പുറപ്പെട്ടു.നവംബർ ആദ്യം അവർ ടർക്കിയിൽ, സ്കട്ടറിയിലെ സലിമിയ ബരാക്കുകളിൽ (ഇന്നത്തെ ഇസ്താംബുളിൽ) എത്തിച്ചേർന്നു. അമിതമായി ജോലിചെയ്യാൻ നിർബന്ധിതരായിരുന്ന ആരോഗ്യപ്രവർത്തകരാൽ, വേണ്ടത്ര പരിചരണം കിട്ടാതെ കഴിയുന്ന, മുറിവേറ്റ പട്ടാളക്കാരെയാണ്‌ അവിടെ കണ്ടത്‌. മരുന്നുകളുടെ ദൗർബല്യവും ശുചിത്വപരിപാലനത്തിലുള്ള അശ്രദ്ധയും കാരണം, പട്ടാളക്കാരുടെ പരിക്കുകൾ പലപ്പോളും മരണത്തിൽവരെ കലാശിക്കുന്ന അവസ്ഥയായിരുന്നു അവിടെ. ഫ്ലോറൻസ്‌ നൈറ്റിംഗേലും നേഴ്സുമാരും ആശുപത്രിയും ഉപകരണങ്ങളും വൃത്തിയാക്കിയും രോഗികളുടെ പരിചരണം പുന:ക്രമീകരിക്കുകയും ചെയ്തു. 

1859-ൽ റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റിയിലെക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയായിത്തീർന്നു. പിന്നീട്‌ ഫ്ലോറൻസ്‌ നൈറ്റിംഗേലിനു അമേരിക്കൻ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റിയിൽ ഹോണററി മെംബർഷിപ്പും ലഭിക്കുകയുണ്ടായി. 1883-ൽ, വിക്റ്റോറിയ രാജ്ഞി ഫ്ലോറൻസിന്‌ റോയൽ റെഡ്‌ ക്രോസ്സ്‌ സമ്മാനിച്ചു. 1907-ൽ ഫ്ലോറൻസ്‌ നൈറ്റിംഗേൽ, 'ഓർഡർ ഒഫ്‌ മെറിറ്റ്‌' നേടുന്ന ആദ്യത്തെ വനിതയായിത്തീർന്നു. 1896 ആയപ്പോഴേക്കും അവർ രോഗശയ്യയിലായി,  1910 ഓഗസ്റ്റ്‌ 13-ൻ തൊണ്ണൂറാമത്തെ വയസ്സിൽ അവർ അന്തരിച്ചു. ഹാംഷെയറിലെ ഈസ്റ്റ്‌ വെല്ലോ സെയിന്റ്‌ മാർഗരറ്റ്‌ ചർച്ചിലാണ്‌ അവർ അന്ത്യവിശ്രമം കൊള്ളുന്നത്‌.

1988ൽ ഇംഗ്ലണ്ട് പുറത്തിറക്കിയ 10 പൗണ്ട് കറൻസി നോട്ട്.മുൻവശത്ത് (Obverse) എലിസബത്ത് II രാജ്ഞിയുടെ ഛായാചിത്രവും പിൻവശത്ത് (Reverse) ഫ്ലോറൻസ് നൈറ്റിങ്ഗലിൻ്റെ ഛായാചിത്രവും അവർ ബ്രിട്ടീഷ് ആർമി ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്നതിൻ്റെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു.










13/10/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- പലാവു

      

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
62

പലാവു

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രങ്ങളിലൊന്നാണ് പലാവു. ഫിലിപ്പീൻസിന് 800 കിലോമീറ്റർ കിഴക്കായ പസഫിക് സമുദ്രത്തിൽ കിടക്കുന്ന 26 ദ്വീപുകളും മുന്നൂറിലധികം തുരുത്തുകളും ഉൾപ്പെട്ട ഭൂവിഭാഗമാണ് ഈ രാജ്യം. ബെലാവു എന്ന തദേശീയ നാമത്തിലും പലാവു അറിയപ്പെടുന്നു. അമേരിക്കൻ നിയന്ത്രണത്തിലായിരുന്ന പലാവു 1994 ഒക്ടോബർ ഒന്നിനാണ് സ്വതന്ത്രമായത്. എന്നാൽ 2044 വരെ പലാവുവിന്റെ പ്രതിരോധം അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കും. 20,000 ത്തിൽ താഴെ ജനങ്ങളേ ഈ ദ്വീപസമൂഹത്തിലുള്ളൂ.

ആദ്യകാല പലാവാനികൾ പോളിനേഷ്യയിൽ നിന്നും ഏഷ്യയിൽ നിന്നും വന്നവരായിരിക്കാം . ഒരു കുടുംബത്തിന്റെ ഉത്ഭവത്തെ ആശ്രയിച്ച്, പലാവാൻ‌സ് മെലനേഷ്യ , മൈക്രോനേഷ്യ , പോളിനേഷ്യ എന്നിവയുടെ പല ഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നു . എന്നിരുന്നാലും, അവ പരമ്പരാഗതമായി മൈക്രോനേഷ്യൻ ആയി കണക്കാക്കപ്പെടുന്നില്ല. ആയിരക്കണക്കിനു വർഷങ്ങളായി, പലാവാൻ‌മാർ‌ക്ക് സുസ്ഥിരമായ ഒരു വൈവാഹിക സമൂഹമുണ്ട്, ജാവനീസ് മാതൃകകളിൽ‌ നിന്നുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു.

പതിനെട്ടാം നൂറ്റാണ്ടിനുമുമ്പ് പലാവുവിന് പരിമിതമായ ബന്ധമുണ്ടായിരുന്നു, പ്രധാനമായും യാപ് , ജാവ എന്നിവയുമായി . ഫിലിപ്പീൻസിൽ അഭയം തേടിയ കപ്പൽ തകർന്ന ദ്വീപുവാസികൾ ഇല്ലായിരുന്നുവെങ്കിൽ, യൂറോപ്പുകാർ പലാവുവരെ പലാവുവിനെ കണ്ടെത്തുമായിരുന്നില്ല. ഇംഗ്ലീഷുകാരനായ ക്യാപ്റ്റൻ ഹെൻ‌റി വിൽ‌സൺ 1783-ൽ ഉലോംഗ് ദ്വീപിൽ നിന്ന് കപ്പൽ തകർക്കപ്പെട്ടു. ഈ ദ്വീപസമൂഹത്തിന് "പെലൂ ദ്വീപുകൾ" എന്ന പേര് നൽകിയത് വിൽസണാണ്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രിട്ടൻ, സ്പെയിൻ, ജർമ്മനി എന്നിവ ദ്വീപുകൾ കൈവശപ്പെടുത്തിയിരുന്നു. 1885-ൽ ഇക്കാര്യം ഒരു തീരുമാനത്തിനായി ലിയോ പന്ത്രണ്ടാമൻ മാർപ്പാപ്പയുടെ അടുത്തെത്തി. സ്പാനിഷ് അവകാശവാദം മാർപ്പാപ്പ അംഗീകരിച്ചെങ്കിലും ബ്രിട്ടനും ജർമ്മനിക്കും സാമ്പത്തിക ഇളവുകൾ നൽകി. വടക്കൻ മരിയാന ദ്വീപുകൾ , കരോലിൻ ദ്വീപുകൾ, മാർഷൽ ദ്വീപുകൾ എന്നിവയ്‌ക്കൊപ്പം പലാവു പിന്നീട് സ്പാനിഷ് ഈസ്റ്റ് ഇൻഡീസിന്റെ ഭാഗമായി . അവയെല്ലാം ഫിലിപ്പീൻസിൽ നിന്നാണ് ഭരിച്ചിരുന്നത്. 1899-ൽ സ്പെയിൻ പലാവു ദ്വീപസമൂഹത്തെ ജർമ്മനിക്ക് വിറ്റു, അതിനുശേഷം ജർമ്മൻ ന്യൂ ഗ്വിനിയയിൽ നിന്ന് ഭരണം നടത്തി, സാമ്പത്തിക വികസനത്തിന്റെ ഒരു കാലഘട്ടം ആരംഭിച്ചു. ജർമ്മൻ എഞ്ചിനീയർമാർ ദ്വീപുകളിലെ ബോക്സൈറ്റ്, ഫോസ്ഫേറ്റ് എന്നിവയുടെ നിക്ഷേപം ചൂഷണം ചെയ്യാൻ തുടങ്ങി, കൊപ്രയിൽ സമൃദ്ധമായ വിളവെടുപ്പ് നടത്തി. ഡബ്ല്യു‌ഡബ്ല്യു‌ഐ ഇടപെട്ട് ജർമ്മൻ കാലഘട്ടം നീണ്ടുനിന്നത് 15 വർഷത്തിനുശേഷം മാത്രമാണ് ലീഗ് ഓഫ് നേഷൻസ് പലാവു ജപ്പാന് സമ്മാനിച്ചത്. ജപ്പാനീസ് സാന്നിധ്യം രണ്ടാം ലോക മഹായുദ്ധത്തിൽ പലാവുവിനെ സഖ്യസേനയുടെ പ്രധാന ലക്ഷ്യമാക്കി മാറ്റി, ഈ പ്രദേശത്ത് നിരവധി പ്രധാന യുദ്ധങ്ങൾ ഉണ്ടായിരുന്നു.ഇവിടെത്തെ നാണയം യു.എസ് ഡോളർ ($, യുഎസ്ഡി) ആണ്.












12-10-2020- സ്മാരക നാണയങ്ങൾ- തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രം

      

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
05

തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രം

എ.ഡി.985 മുതൽ 1014/ 15 വരെ തഞ്ചാവൂർ കേന്ദ്രമാക്കി തെക്കേ ഇന്ത്യ വാണ ചോഴ  ചക്രവർത്തിയാണ് രാജരാജചോഴൻ. ശൈവ വിശ്വാസിയായിരുന്നു അദ്ദേഹം. തന്റെ ആരാധനാ മൂർത്തിയായ രാജരാജേശ്വരന്     (ശിവന് ) തഞ്ചാവൂരിൽ ഒരു ക്ഷേത്രം പണിഞ്ഞ് "ശിവപാദ ശേഖരൻ" (ശിവപാദം ശിരസ്സിൽ വഹിക്കുന്നവൻ) എന്ന പട്ടവും സ്വീകരിച്ചു അദ്ദേഹം. എ.ഡി.1003 നും 1010 നും മദ്ധ്യേ നിർമ്മിച്ചതാണ് ഇതെന്ന് കരുതപ്പെടുന്നു. ക്ഷേത്ര നിർമ്മിതിയിലെ ഒരു അത്ഭുതമായി അവശേഷിക്കുന്നു ഈ ക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണ് ഇവിടെയുള്ളത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരം (വിമാനം) ഈ ക്ഷേത്രത്തിന്റേതാണ്. ക്ഷേത്രകുംഭത്തിന്റെ ഭാരം 80 ടൺ വരുമെന്ന് കണക്കാക്കുന്നു. അതിനു മുകളിൽ 25 ടൺ ഭാരമുള്ള ശിഖരം സ്ഥാപിച്ചിരിക്കുന്നു. രാജരാജൻ, അദ്ദേഹത്തിൻറെ ഈശ്വരൻ എന്ന അർത്ഥത്തിൽ "രാജരാജേശ്വരം" എന്നാണ് പേര് നല്‍കിയതെങ്കിലും പിൽകാലത്ത് അത് ബൃഹദേശ്വര ക്ഷേത്രമായി അറിയപ്പെട്ടു.  അവിടെയുള്ള ബൃഹന്നായകി ക്ഷേത്രത്തിൽ കാണുന്ന ലിഖിതത്തിൽ ശിവക്ഷേത്രത്തെ "പെരിയ ഉടയ നയിനാർ" കോയിൽ എന്ന് പറയുന്നത് കൊണ്ടാണ് ബൃഹദേശ്വര ക്ഷേത്രം എന്ന പേര് ലഭിച്ചതെന്നാണ് ഒരു മതം. തഞ്ചാവൂർ, മറാത്തീയർ ഭരിച്ച കാലത്ത് അവർ പഴയ പേരിനു പകരം പുതിയ പേര് നൽകിയതാണ് എന്നാണ് മറ്റൊരു മതം. 2010 സെപ്റ്റംബര്‍ മാസത്തിൽ ബൃഹദേശ്വര ക്ഷേത്രത്തിന്റെ ആയിരം വര്‍ഷം വിപുലമായി ആചരിക്കുകയുണ്ടായി. തന്റെ 25ാം  ഭരണവർഷത്തിന്റെ (1010)  275ാം  ദിനത്തിലാണ് അഭിഷേകത്തിനുള്ള കലശം (സ്വർണം പൂശിയ ചെമ്പു കുടം) സമർപ്പിച്ചത് എന്ന് രേഖകളിൽ പറയുന്നു. അതിനാൽ ആ ദിവസത്തിന്റെ 1000ാമത്  വാർഷിക അനുസ്മരണമാണ് തദവസരത്തിൽ നടന്നത്.

ബൃഹദേശ്വര ക്ഷേത്രത്തിന്റെ 1000 വര്‍ഷം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് 1000 രൂപയുടെയും 5 രൂപയുടെയും സ്മാരക നാണയങ്ങൾ പുറത്തിറക്കുകയുണ്ടായി. ഇന്ത്യയിൽ ആദ്യമായി നിർമ്മിക്കുന്ന 1000 രൂപ നാണയം ഇതാണ്.

നാണയ വിവരണം

ഈ നാണയത്തിന്റെ പിൻപുറത്ത് ബൃഹദേശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ കൈകൂപ്പി നിൽക്കുന്ന രാജരാജ ചോഴന്റെ പ്രതിമയാണ് മദ്ധ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. അതിനു താഴെ തഞ്ചാവൂർ എന്ന് ഹിന്ദിയിൽ ഇടത്തും ഇംഗ്ലീഷിൽ വലത്തും കാണാം. അരികിൽ ഇടത്തു വശത്ത് "ബൃഹദീശ്വരർ മന്ദിർ കേ 1000 വർഷ് " എന്നും വലത്തു വശത്ത് "1000 ഇയേഴ്സ്  ഓഫ് ബൃഹദീശ്വരർ ടെംപിൾ " എന്ന് ഇംഗ്ലീഷിലും ഉണ്ട്. ഏറ്റവും താഴെ അരികിലായി രണ്ടു നക്ഷത്രങ്ങൾക്ക് നടുവിൽ 2010 എന്ന് വർഷം  രേഖപ്പെടുത്തിയിരിക്കുന്നു .

സാങ്കേതിക വിവരണം

1. മൂല്യം - 1000 രൂപ ഭാരം - 35 ഗ്രാം വ്യാസം - 44 മില്ലിമീറ്റര്‍ ലോഹം -  വെള്ളി - 80%, ചെമ്പ് - 20% വരകള്‍ (serration) - 200
2. മൂല്യം - 5 രൂപ ഭാരം - 6 ഗ്രാം വ്യാസം - 23 മില്ലിമീറ്റര്‍ ലോഹം - ചെമ്പ് - 75%, നാകം - 20%  നിക്കൽ  - 5% വരകള്‍ (serration) - 100




11-10-2020- പഴമയിലെ പെരുമ- Mandolin

     

ഇന്നത്തെ പഠനം
അവതരണം
സലീം പടവണ്ണ
വിഷയം
പഴമയിലെ പെരുമ
ലക്കം
11

മാൻഡോലിൻ 
(Mandolin)

നാല് ജോഡി മെറ്റൽ സ്ട്രിംഗുകൾ ഉള്ള ഒരു സംഗീത ഉപകരണം മാൻഡോലിൻ,പ്രസ്തുത വദ്യോപകരണമാണ് ഇന്ന് പരിചയപെടുത്തുന്നത്.പതിനേഴാം നൂറ്റാണ്ടിൽ  സംഗീതോപകരണങ്ങളുടെ വീണ കുടുംബത്തിൽ നിന്ന് മാൻഡോലിൻ ഇറ്റലിയിൽ പരിണമിച്ചു. നേപ്പിൾസിൽ ഉൽ‌പാദിപ്പിച്ച ആഴത്തിലുള്ള ബൗൾഡ് മാൻ‌ഡോലിൻ പത്തൊൻപതാം നൂറ്റാണ്ടിൽ ഒരു സാധാരണ തരമായി മാറി. യഥാർത്ഥ ഉപകരണം മണ്ടോളയായിരുന്നു (മാൻഡോർല എന്ന വാക്കിന്റെ അർത്ഥം ബദാം ഇറ്റാലിയൻ, ഇത് ഉപകരണത്തിന്റെ ബദാം പോലുള്ള ശരീര ആകൃതിയെ വിവരിക്കുന്നു). വയലിൻ പോലെ, മണ്ടോള, ഒക്ടേവ് മാൻ‌ഡോലിൻ, മാൻ‌ഡോസെല്ലോ, മാൻ‌ഡോബാസ് എന്നിവ ഉൾപ്പെടുന്ന ഒരു കുടുംബത്തിലെ മാൻഡോലിൻ  അംഗമാണ് ഇത്.





10-10-2020- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- FAO coins, Year 1994

   

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
51

  FAO coins, Year 1994
 "ലോക ഭക്ഷ്യ ദിനം"

1994 ൽ, ലോക ഭക്ഷ്യ-കാർഷിക സംഘടന (FAO) പതിനാലാമത്തെ   "ലോക ഭക്ഷ്യ ദിനം" ആചരിച്ചു.  1994 ൽ  FAO ഇതിനായി തിരഞ്ഞെടുത്ത വിഷയം  "ജീവന് ജലത്തിന്റെ ആശ്രയം" ( Water for Life) എന്നതായിരുന്നു.

ഈ അവസരത്തിൽ ഇന്ത്യ പുറത്തിറക്കിയ നാണയമാണ്  ഈ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. 







09/10/2020- തീപ്പെട്ടി ശേഖരണം- തബല

    

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
105

തബല

ഇന്ത്യൻ സംഗീതത്തിൽ  പൊതുവെയും, ഉത്തരേന്ത്യൻ ശാസ്ത്രീയ സംഗീതമായ  ഹിന്ദുസ്ഥാനി സംഗീതത്തിൽ  പ്രത്യേകിച്ചും ഉപയോഗിക്കപ്പെടുന്ന ഒരു വാദ്യോപകരണമാണ് തബല. വലിപ്പത്തിലും ആകൃതിയിലും വ്യത്യസ്തമായ രണ്ട് വാദ്യ ഉപകരണ ങ്ങൾ തബലയുടെ ഭാഗമായുണ്ട്.വീപ്പ അഥവാ ഡ്രം എന്നർഥം വരുന്ന ഒരു അറബി വാക്കാണ് തബല എന്നതിനുറവിടം.

പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ‍ കവിയായിരുന്ന അമീർ ഖുസ്രോ ആണ് ഈ വാദ്യത്തിന്റെ ഉപ്ജ്ഞാതാവ് എന്ന് വിശ്വസ്സിക്കപ്പെടുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ കുറിപ്പുകളിലൊന്നും തന്നെ തബലെയെപ്പറ്റി ഒന്നും തന്നെ പരാമർശിച്ചു കാണുന്നില്ല. കൃത്യമായ ചരിത്രരേഖകൾ പ്രകാരം പതിനെട്ടാം നൂറ്റാണ്ടിൽ ഡെൽഹിയിൽ ജീവിച്ചിരുന്ന ഉസ്താദ് സിദ്ദാർ ഖാനാണ് തബല ആദ്യമായി ഉപയോഗിച്ചത് എന്ന് കരുതപ്പെടുന്നു.

ഭക്തിപരമായ നാടൻ പാട്ടുകൾക്ക് ഉപയോഗിച്ചിരുന്ന ഒരു നാട്ട് വാദ്യത്തി ൽ നിന്ന് ശാസ്ത്രീയ സംഗീതത്തിന്റെ ഒരു അവിഭാജ്യ ഘടകമായി തബല മാറിയത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലോ ആയിരിക്കണം. മുഗൾ കാലഘട്ടം ആണ് തബലയെ കൂടുതൽ ജനകീയമാക്കിയത്. അക്കാലത്ത്  ഹിന്ദുസ്ഥാനി സംഗീതത്തിനു കിട്ടിയ സ്വീകാര്യത, ഈ ഹിന്ദുസ്ഥാനി താളവാദ്യത്തിനും ലഭിച്ചു.    പക്കവാദ്യമായും പ്രധാനവാദ്യമായും തബലവായന അവതരിപ്പിക്കാറുണ്ട്. ഇന്ത്യയെപ്പോലെ പാകിസ്താനിലും തബലയ്ക്ക് വലിയ പ്രചാരമാണുള്ളത്.

തബലക്ക് രണ്ട് വാദ്യങ്ങൾ ആണ് ഉള്ളത്. സ്ത്രൈണ-സംഗീത-ശബ്ദം പുറപ്പെടുവിക്കുന്ന് ചെറിയ വാദ്യവും പുരുഷ സംഗീത-ശബ്ദം പുറപ്പെടുവിക്കുന്ന വലിയ വാദ്യവും. വലിയ വാദ്യത്തെ "ഡഗ്ഗ" എന്നും ചെറിയ വാദ്യത്തെ തബല എന്നും വിളിക്കുന്നു. രണ്ട് വാദ്യത്തിലും മുകളിലെ തുകലിൽ മൂന്ന് സ്ഥാനങ്ങളുണ്ട്. ആവ യഥാക്രമം കിനാര, മൈധാൻ, സിഹായി എന്നിങ്ങനെ അറിയപ്പെടുന്നു. ഈയവും ചൊറും ചേർത്ത മിശ്രിതവുമുപയോഗിച്ചാണു മദ്ധ്യത്തിലെ സിഹായി (മഷി) നിർമ്മിക്കുന്നത്. ആടിന്റെ തുകലാണു സാധാരണയായ് തബല നിർമ്മാണത്തിനുപയോഗിക്കാറ്; തടികൊണ്ടുള്ള തബലയിലും ലോഹം അല്ലെങ്കിൽ മണ്ണ് കൊണ്ടുള്ള ധഗയിലും തുകൽ-വള്ളികളാൽ അവയെ ബന്ധിച്ചിരിക്കുന്നു. ഈ തുകൽ വള്ളികളെ ബത്തി എന്നറിയപ്പെടുന്നു. ഗട്ട എന്ന് വിളിക്കുന്ന തടിക്കട്ടകൾ തബലയിലെ തുകൽ-വള്ളികൾക്കിടയിൽ തിരുകിയിരിക്കുന്നു. ആവ സ്വരസ്ഥാന ക്രമീകരണത്തിനു ഉപയൊഗിക്കപ്പെടുന്നു. ധഗയ്ക്ക് പ്രത്യേക സ്വരസ്ഥാനങ്ങൾ ഇല്ല. അതിൽനിന്നുള്ള ഘനമേറിയ ശബ്ദം തബലയുടെ ശബ്ദത്തോട് ചേർന്നാണു മനോഹരമായ സംഗീതമുണ്ടാകുന്നത്. തബലയിലെ സംഗീതത്തെ നിയന്ത്രിക്കുന്നത് വിരൽ തുകലിൽ പതിക്കുന്ന സ്ഥാനവും ശക്തിയുമാണെങ്കിൽ, ധഗയിലെ സംഗീതത്തെ നിയന്ത്രിക്കുന്നത് കൈക്കുഴകൊണ്ട് വരുത്തുന്ന മർദ-വ്യത്യാസവും വിരലുകളുമാണ്.

ഇന്ത്യൻ സംസ്കാരത്തിലും സംഗീതത്തിലും തബലയുടെ സ്വാധീനം വളരെ വലുതാണ്. ശാസ്ത്രീയ സംഗീതത്തിൽ മാത്രമല്ല, വളരെ പ്രചാരമുള്ള സിനിമാ സംഗീതത്തിലും തബല സുലഭമായി  ഉപയോഗിക്കപ്പെടുന്നു. ഉസ്താദ് അള്ള രഖ ഖാൻ , ഉസ്താദ് സക്കീർ ഹുസൈൻ , ഉസ്താദ് ഫിയാസ് ഖാൻ തുടങ്ങിയ തബല ആചാര്യൻ മാരിലൂടെ ഈ വാദ്യത്തിന്റെ പ്രശസ്തി മറ്റു രാജ്യങ്ങളിലേക്കും സഞ്ചരിച്ചു. ഇന്ന്, ഇലക്ട്രോണിക്ക് കീബോർഡുകളിലും മറ്റും തബലവാദ്യത്തിന്റെ ശബ്ദവും കൃത്രിമമായി സൃഷ്ടിക്കാവുന്ന തരത്തിൽ അതിന് പ്രചാരം ലഭിച്ചിട്ടുണ്ട്.

എന്റെ ശേഖരണത്തിലെ തബലയുടെ ചിത്രമുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു..








08-10-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(50) - മാഡം കാമ(1861 സെപ്റ്റംബർ 24-1936 ആഗസ്റ്റ് 13)

   

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
50

മാഡം കാമ(1861 സെപ്റ്റംബർ 24-1936 ആഗസ്റ്റ് 13)

" ഇന്ത്യൻ വിപ്ലവത്തിൻറെ അമ്മ" എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്വാതന്ത്ര്യ സമര നായിക. 1861 സെപ്റ്റംബർ 24 ന് മുംബെയിൽ ജനനം. റസ്തം ഭിക്കാജി എന്നായിരുന്നു യഥാർത്ഥ നാമം .1885 ആഗസ്റ്റ് 3 ന് റസ്തം കാമയെ വിവാഹം ചെയ്തതോടെ മാഡം കാമ എന്നറിയപ്പെടാൻ തുടങ്ങി.മുംബെയിലെ സാധുക്കളെ സഹായിക്കുന്നതിനായി ഒരു വനിതാ പഠന ക്ലാസ് ആരംഭിച്ചു.1896 ൽ മുംബെയിൽ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ അവരെ സഹായിക്കാനിറങ്ങിത്തിരിച്ചു. പ്ലേഗ് പിടിപ്പെട്ട അവർ രോഗമുക്തി നേടിയെങ്കിലും ആരോഗ്യസ്ഥിതി മോശമായി. ആരോഗ്യം വീണ്ടെടുക്കുവാനായി അവർ ഇംഗ്ലണ്ടിലേക്കു പോയി. അവിടെ വച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാക്കളെ പരിചയപ്പെടുകയും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമാവുകയും ചെയ്തു.ബ്രിട്ടീഷ് സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കാൻ തുടങ്ങിയതോടെ പ്രവർത്തന രംഗം പാരീസിലേക്കു മാറ്റി.

ഇന്ത്യൻസ്വാതന്ത്ര്യത്തിനു വേണ്ടി യൂറോപ്പിൽ മുഴുവൻ പ്രചരണ പരിപാടികളിൽ ഏർപ്പെട്ടു.ജനീവയിൽ നിന്നു" വന്ദേമാതരം" എന്ന പേരിൽ ഒരു മാസിക ആരംഭിച്ചു. റഷ്യൻ വിപ്ലവകാരികളുമായി ഉണ്ടായ സമ്പർക്കം അവരെ വിപ്ലവകാരിയാക്കി.1907 ആഗസ്റ്റ് 18-ന് ജർമ്മനിയിലെ  സ്റ്റുട്ട്ഗാർട്ട് നഗരത്തിൽ ചേർന്ന സോഷ്യലിസ്റ്റുകളുടെ സമ്മേളനത്തിൽ മാഡം കാമ രൂപകല്പനചെയ്ത സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ഉയർത്തി. പതാകയിൽ പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങൾ ചേർത്താണ് രൂപ കല്പന ചെയ്തിരുന്നത്. ഇസ്ലാം, ഹിന്ദുയിസം, ബുദ്ധിസം എന്നിവയെ പ്രതിനിധികരിക്കാനാണ് നിറങ്ങൾ ചേർത്തത്. ത്രിവർണ്ണ പതാകയുടെ മുകളിൽ പച്ച നിറവും അതിൽ ബ്രിട്ടീഷ് ഇന്ത്യയിലെ 8 പ്രവിശ്യകളെ സൂചിപ്പിക്കുന്നതിനായി 8 താമരകളും ഉണ്ടായിരുന്നു. നടുവിൽ മഞ്ഞ നിറവും അതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ആപ്തവാക്യമായ "വന്ദേമാതരം" ദേവനാഗിരി ലിപിയിൽ ആലേഖനം ചെയ്യതിരുന്നു. താഴെ ചുവപ്പുനിറത്തിൽ ചന്ദ്രക്കലയും സൂര്യനും.

1946ൽ ഇന്ത്യയിലെത്തിയ അവർ ആഗസ്റ്റ് 13 ന് അന്തരിച്ചു.